/indian-express-malayalam/media/media_files/2025/10/17/sab-unni-new-2025-10-17-06-19-40.jpg)
ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇയാളുടെ അറസ്റ്റ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ, എൻ. വാസുവിനെയും ചോദ്യം ചെയ്യും
ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. എസ്‌ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടി. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. പ്രത്യേക സംഘത്തിന് നേതൃത്വം കൊടുക്കുന്ന എസ്പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന.
പുലർച്ചെ 3 40 ഓടെ ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതിയിൽ പ്രതിയെ ഹാജരാക്കും. ഏഴ് മണിയോടെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും.
Also Read:ശബരിമല വിവാദം; വിശദീകരണ യോഗങ്ങളുമായി എൽഡിഎഫ്
ശിൽപത്തിൽ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ മൊഴി എസ്ഐടി വിശ്വാസത്തിലെടുത്തിട്ടില്ല. ശബരിമലയിൽനിന്നു കൊണ്ടുവന്ന കട്ടിളയുടെ പാളികളിൽ ഉണ്ടായിരുന്ന 409 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസിൽ രാസപ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുകയായിരുന്നു.
Also Read:ശബരിമല സ്വർണക്കൊള്ള; പ്രതിപ്പട്ടികയിൽ 2019ലെ ദേവസ്വം ബോർഡും
കൂടുതൽ ചോദ്യം ചെയ്യലിൽ 2019ൽ ശബരിമലയിൽ നിന്നെത്തിച്ച ദ്വാരപാലകശിൽപങ്ങളിൽനിന്നും സ്വർണം വേർതിരിച്ചിരുന്നതായി ഇവർ സമ്മതിച്ചു. ഇതിനുള്ള സൗകര്യം സ്ഥാപനത്തിൽ ഇല്ലാതിരുന്നതിനാൽ മഹാരാഷ്ട്രയിൽനിന്നുള്ള വിദഗ്ധനെ എത്തിച്ചാണ് സ്വർണം വേർതിരിച്ചത്. 577 ഗ്രാം സ്വർണമാണ് ദ്വാരപാലകശിൽപങ്ങളിൽനിന്നു വേർതിരിച്ചതെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുമ്പോൾ സമാന്തരമായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് പരിശോധനകൾ നടത്തി. അന്വേഷണ സംഘം മേധാവി എസ്.പി.ശശിധരന്റെ നേതൃത്വത്തിലാണ് സന്നിധാനത്തെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ പരിശോധന നടത്തിയത്.
എൻ.വാസുവിനെ ചോദ്യം ചെയ്യും
സ്വർണക്കൊള്ള കേസിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിൻറെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങള പ്രതിയാക്കിയതിന് പിന്നാലെ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള എസ്ഐടി നീക്കം. എന്നാൽ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു.
Read More:ഹിജാബ് വിവാദം;വീണ്ടും നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി, സ്‌കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.