/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. റിപ്പോർട്ട് വിളിച്ചു വരുത്തണമെന്നും അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
സിനിമാരംഗത്തുള്ള സ്ത്രീകൾ ലൈംഗീക ചുഷണം നേരിട്ടതായി ഹേമാ കമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ലിംഗവിവേചനം, അവസരങ്ങൾക്ക് വേണ്ടി ലൈംഗീകമായ ഉപയോഗിക്കൽ തുടങ്ങിയവ നടന്നിട്ടുണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു .റിപ്പോർട്ടിലെ രഹസ്യാത്മകത എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവരങ്ങൾ രഹസ്യമായിരിക്കണമെന്നാണന്നും കുറ്റക്കാർക്ക് കവചമൊരുക്കലല്ലെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.ഹർജി ആക്റ്റിംഗ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും.
അതേ സമയം, ഹേമ കമ്മിറ്റി നൽകിയ കത്തിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്നും, വേട്ടക്കാരെയെല്ലാം മുഖ്യമന്ത്രി ചേർത്ത് പിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്. പ്രതികൾ ആകേണ്ടവരെ കൂടി ഉൾപ്പെടുത്തി കോൺക്ലേവ് നടത്തുന്ന നാണംകെട്ട സർക്കാരാണിതെന്നും സതീശൻ വിമർശിച്ചു.
Read More
- പോലീസിൽ പരാതി നൽകേണ്ടതും ഇരകളോ? ചോദ്യവുമായി പാർവ്വതി തിരുവോത്ത്
- വേട്ടക്കാരെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രി; അന്വേഷണം നടന്നില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കെന്ന് വി.ഡി സതീശൻ
- കാണാതായ 13 കാരിയെ കുറിച്ച് നിർണായക വിവരം; കന്യാകുമാരിയിലെന്ന് സൂചന
- ഹേമാകമ്മറ്റി റിപ്പോർട്ട്; കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്ന് ബ്ലെസി
- മോളെ എന്ന് വിളച്ച് സംസാരിക്കും, പ്രമുഖ നടനിൽനിന്ന് ദുരനുഭവമുണ്ടായി; വെളിപ്പെടുത്തലുമായി സോണിയ തിലകൻ
- പവർ ഗ്രൂപ്പിനെ കുറിച്ച് 15 വർഷം മുൻപേ പറഞ്ഞതാണ്, ഞാൻ അവരുടെ നോട്ടപ്പുള്ളി: വിനയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.