scorecardresearch

ശിവശങ്കറിന്റെ ഫ്ലാറ്റിലെ സന്ദർശക രജിസ്റ്റർ കസ്റ്റഡിയിലെടുത്തു; അന്വേഷണം ഊര്‍ജിതം

ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി

ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി

author-image
WebDesk
New Update
sivasankar, ie malayalam

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസും എൻഐഎയും. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശിവശങ്കറും സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിയുന്ന സ്വപ്‌ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചത്.

Advertisment

Read Also: ഓണത്തിന് സൗജന്യഭക്ഷ്യ കിറ്റ് നൽകാൻ സർക്കാർ തീരുമാനം

ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഈ ഫ്ലാറ്റിലെത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അതേസമയം, വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

ശിവശങ്കറിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ശിവശങ്കറിന്റെ ഫ്ലാറ്റിലേക്ക് നടന്ന യുവമോര്‍ച്ച പ്രകടനം അക്രമാസക്തമായി. വാതിലിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കവാടത്തില്‍ കരി ഓയില്‍ ഒഴിച്ചു. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നില്ല. അക്രമത്തിനുശേഷം മടങ്ങിയവരെ പിന്നീട് പൊലീസ് പിന്‍തുടര്‍ന്ന് അറസ്റ്റ് ചെയ്‌തു.

publive-image ശിവശങ്കറിന്റെ ഫ്ലാറ്റിൽ എബിവിപി കരി ഓയിൽ ഒഴിച്ചു

Read Also: കോവിഡ് രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സോറിയാസിസ് മരുന്ന് നൽകാൻ അനുമതി

Advertisment

സ്വർണക്കടത്തു കേസിൽ ശിവശങ്കറിനു ഏതെങ്കിലും തരത്തിൽ നേരിട്ടു ബന്ധമുള്ളതായി കസ്റ്റംസിനു ഇതുവരെ വിവരം ലഭിച്ചിട്ടില്ല. എന്നാൽ, സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെയുള്ള ആയുധമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംബന്ധിച്ച ആരോപണങ്ങൾ കേരള പൊലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ചെന്നിത്തല, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് കത്ത് നൽകിയിട്ടുണ്ട്. സ്വർണ്ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന രാജ്യദ്രോഹകുറ്റവുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്നാൽ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണത്തിൽ കേരള പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചെന്നിത്തല കത്തിൽ പറയുന്നു.

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: