/indian-express-malayalam/media/media_files/2025/05/25/kochi-ship-accident-02-636586.jpg)
എം.എസ്.സി.കപ്പൽ തടഞ്ഞുവെയ്ക്കണം, തീരം വിടാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി
Highcourt on Kochi Ship Accident: കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി. കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെയ്ക്കാൻ നിർദേശം നൽകി ഹൈക്കോടതി. വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം.എസ് സി മാൻസ- എഫ് ചരക്കുകപ്പൽ തടഞ്ഞുവെക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. ചരക്കുകപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് കോടതി നിർദേശം നൽകി. കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
Also Read:എണ്ണച്ചോർച്ച 48 മണിക്കൂറിൽ നീക്കണം; എം.എസ്.സി കമ്പനിയ്ക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ
എം.എസ്.എസി കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എൽസ-3 എന്ന ചരക്കുകപ്പൽ അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതിൽ, കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.കടലിൽ അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ-3 കപ്പലിൽ സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു.
അപകടത്തിൽ ഇതു നഷ്ടപ്പെട്ടതിനാൽ, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികൾ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എം.എസ്.സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പൽ തീരം വിടാൻ അനുവദിക്കരുതെന്നും ഇവർ ആവശ്യം ഉന്നയിക്കുകയായിരുന്നു.
Also Read:തീപ്പിടുത്തമുണ്ടായ ചരക്കുകപ്പൽ ദൂരത്തേക്ക് വലിച്ചുമാറ്റാൻ ശ്രമം തുടങ്ങി
കശുവണ്ടി നഷ്ടപ്പെട്ടതിനാൽ ആറു കോടിയുടെ നഷ്ടമുണ്ടായെന്നാണ് വ്യാപാരികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ആറു കോടി രൂപ കെട്ടിവെക്കാതെ എം.എസ്.സി കമ്പനിയുടെ കപ്പൽ കേരള തീരം വിടാൻ അനുവദിക്കരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് കോടതി, കപ്പൽ തീരം വിടുന്നത് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആറു കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവെക്കാനാണ് ജസ്റ്റിസ് എം.എ അബ്ദുൾ ഹക്കീമിന്റ ബെഞ്ച് നിർദേശിച്ചിട്ടുള്ളത്.
അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം എംഎസ് സി എൽസ-3 കപ്പൽ അപകടത്തിൽ കർശന നടപടി സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സംസ്ഥാന സർക്കാരിന് മാത്രമല്ല, കേന്ദ്രസർക്കാരിനും വിഷയത്തിൽ കേസെടുക്കാവുന്നതാണ്. ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും എന്തൊക്കെയുണ്ടെന്ന് പരിശോധിക്കണം. അപകടത്തിൽ കൃത്യമായ നടപടിയുണ്ടാകണം. പുറംകടലിൽ കഴിഞ്ഞ ദിവസം കത്തിയ വാൻഹായ് അപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
Also Read:കപ്പലിലെ തീപിടുത്തം; മൂന്ന് ജില്ലകളിലെ കടൽവെള്ളവും ചെളിയും പരിശോധിക്കും
അതേസമയം, എൽസ കപ്പലിലെ എണ്ണച്ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.സി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. അതിനിടെ എൽസ കപ്പലിലെ ആദ്യ ഇന്ധന ചോർച്ച അടച്ചു. 12 പേർ കൂടി ഇന്ന് സംഘത്തിൽ ചേരും. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലെ ചോർച്ചയാണ് അടച്ചത്.
Read More
കൊച്ചി കപ്പൽ അപകടം; കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ അടിത്തട്ടിൽ മാപ്പിങ് നടത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.