/indian-express-malayalam/media/media_files/2025/05/27/tSJR93rhMZTIvuIULKkl.jpg)
എം.എസ്.സി കമ്പനിയ്ക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ
Kochi Ship Accident: കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എൽസ കപ്പലിൻറെ ഉടമകളായ എം.എസ്.സി കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ.എണ്ണച്ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.സി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. അതിനിടെ എൽസ കപ്പലിലെ ആദ്യ ഇന്ധന ചോർച്ച അടച്ചു. 12 പേർ കൂടി ഇന്ന് സംഘത്തിൽ ചേരും. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലെ ചോർച്ചയാണ് അടച്ചത്.
Also Read:തീപ്പിടുത്തമുണ്ടായ ചരക്കുകപ്പൽ ദൂരത്തേക്ക് വലിച്ചുമാറ്റാൻ ശ്രമം തുടങ്ങി
അതേസമയം, അപകടത്തിൽ പെട്ട എം.എസ്.സി എൽസ 3 എന്ന ചരക്കു കപ്പലിനെതിരെ പോലീസ് കേസെടുത്തു.ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കപ്പൽ ഉടമയെയും ജീവനക്കാരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. എം.എസ്.സി കപ്പൽ കമ്പനി ഒന്നാം പ്രതിയും, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയുമാണ്. കേസെടുക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. മനുഷ്യ ജീവന് അപകടമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആർ.
Also Read:കപ്പലിലെ തീപിടുത്തം; മൂന്ന് ജില്ലകളിലെ കടൽവെള്ളവും ചെളിയും പരിശോധിക്കും
എം.എസ്.സി എൽസ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി പുറംകടലിൽ മുങ്ങിയത്.വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പൽ മെയ് 25നാണ് മുങ്ങിയത്.കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്.സംഭകടകരമായ വവത്തിൽ അപസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയിരുന്നു.
അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പൽ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്താണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read:രണ്ടിടത്ത് ഓറഞ്ച് അലർട്ട്, എട്ടിടത്ത് യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ
അതേസമയം, കേരളതീരത്ത് കണ്ണൂരിനും കോഴിക്കോടിനുമിടയിൽ പുറംകടലിൽ തീപിടുത്തമുണ്ടായ ചരക്കുകപ്പലിൽ വിദഗ്ധ സംഘമിറങ്ങി. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പൽ ഉൾക്കടലിലേക്ക് മാറ്റാനാണ് വിദഗ്ധ സംഘത്തിന്റെ ശ്രമം. എം.ഇ.ആർ.എസ്.സി പോർബന്തറിലെ സംഘമാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് കപ്പലിലേക്ക് ഇറങ്ങിയത്.
കപ്പലിന്റെ മുൻഭാഗത്തുള്ള ഒരു കൊളുത്തിൽ വലിയ വടം കെട്ടി വാട്ടർ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് വലിച്ചുകൊണ്ട് ഉൾക്കടലിലേക്ക് മാറ്റാനാണ് ശ്രമം. അതേസമയം, നേവിയും കോസ്റ്റ്ഗാർഡുമെല്ലാം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി കപ്പലിന്റെ മുൻഭാഗത്തുള്ള തീ നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് എം.ഇ.ആർ.സി. സംഘത്തിന് ഇറങ്ങാൻ സാധിച്ചത്. കേരള തീരത്ത് നിന്ന് കൂടുതൽ ദൂരത്തേക്ക് മാറ്റാൻ ഇതുവഴി സാധിക്കും.
Read More
കൊച്ചി കപ്പൽ അപകടം; കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ അടിത്തട്ടിൽ മാപ്പിങ് നടത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.