scorecardresearch

2016 ല്‍ നല്‍കിയ സത്യവാങ്‌മൂലം നിലനില്‍ക്കുന്നു; ശബരിമല സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീപ്രവേശ കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

ശബരിമല യുവതീപ്രവേശ കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

author-image
WebDesk
New Update
sabarimala, ie malayalam

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലപാട് മാറ്റാതെ ദേവസ്വം ബോര്‍ഡ്. 2006 ല്‍ നല്‍കിയ സത്യവാങ്‌മൂലം നിലനില്‍ക്കുന്നു എന്നും പുതിയ സത്യവാങ്‌മൂലം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. പുതിയ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ മാത്രം ഇനി അഭിപ്രായം അറിയിക്കുമെന്നും എന്‍.വാസു വ്യക്തമാക്കി.

Advertisment

അടിയന്തര ദേവസ്വം ബോർഡ് യോഗത്തിനു ശേഷമാണ് എൻ.വാസു ഇക്കാര്യം അറിയിച്ചത്. സ്ത്രീ പ്രവേശന വിഷയത്തിൽ ബോർഡ് നിലപാട് മയപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, മുൻ നിലപാട് മാറ്റാതെ കോടതി നടപടികൾ നേരിടാനാണ് ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന നിലപാടാണ് നേരത്തെ ബോര്‍ഡ് സ്വീകരിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന നിലപാടായിരുന്നു എൽഡിഎഫ് സർക്കാരിന്.

Read Also: രണ്ടാംമൂഴം: എംടി കാരണം നഷ്ടമായത് കോടികള്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി എ ശ്രീകുമാർ കോടതിയിൽ

അതേസമയം, ശബരിമല യുവതീപ്രവേശ കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശം വേണ്ടെന്ന പഴയ നിലപാടിലെക്ക് തിരിച്ചുപോകാന്‍ ബോര്‍ഡ് ആലോചിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇതിനുള്ള അനുവാദം നല്‍കി രംഗത്തെത്തിയത്. ബോര്‍ഡ് നിലപാടില്‍ ഇടപെടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Advertisment

ശബരിമലയിലെ യുവതീപ്രവേശന കേസുകൾ പരിഗണിക്കാൻ സുപ്രീം കോടതി ഒൻപതംഗ ഭരണഘടനാ ബഞ്ചിന് രൂപം നൽകിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി ജനുവരി 13നാണു പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.

Read Also: കോഹ്‌ലിയും സ്‌മിത്തുമല്ല; ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമനെ തെരഞ്ഞെടുത്ത് മാർക്ക് വോ

നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. പിന്നീട് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹർജികളും സുപ്രീം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കക്ഷികളോട് നാലു സെറ്റ് രേഖകൾ കൂടി ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം രേഖകൾ കൈമാറാനായിരുന്നു നോട്ടീസിലെ നിർദേശം.

നവംബർ 14ന് ശബരിമല യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും സുപ്രീം കോടതി തീരുമാനം പറയാതെ മാറ്റിവച്ചിരുന്നു. 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബഞ്ച് നൽകിയ വിധി സ്റ്റേ ചെയ്യാതെയായിരുന്നു സുപ്രീം കോടതി തീരുമാനം.

Supreme Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: