/indian-express-malayalam/media/media_files/2024/10/26/JKpQlXWgaZrRVAtABCyj.jpg)
പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കോൺഗ്രസ് പ്രചാരണമെന്നും പരാതിയിൽ പറയുന്നു.
നവംബർ പത്താം തീയതിയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിൽ എത്തിയത്. അവിടെ നിന്ന വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നും എൽഡിഎഫിന്റെ പരാതിയിൽ പറയുന്നു. വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, ടി സിദ്ദിഖ് എംഎൽഎ എന്നിവരും യുഡിഎഫ് സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
ദേവലയത്തിനകത്ത് വൈദികർ പ്രത്യേക പ്രാർഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലയത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചു. നിയമത്തിന്റെ നഗ്നമായ ലംഘനമാണ് പ്രിയങ്ക ഗാന്ധി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Read More
- മുനമ്പം ഭൂമി പ്രശ്നം; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീൻ സഭ
- വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല: കേസ് റദ്ദാക്കി ഹൈക്കോടതി
- ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡിന്റെ നോട്ടീസ്
- വഖഫ് ഭേദഗതി ബിൽ; രാഷ്ട്രീയായുധമാക്കാൻ ബിജെപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us