scorecardresearch

'എനിക്ക് നീതി ലഭിച്ചില്ല'; വനിത കമ്മീഷനെതിരെ രമ്യ ഹരിദാസ്

എല്‍ഡിഎഫ് കണ്‍വീനറുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ താന്‍ പരാതി നല്‍കിയിട്ട് ഇത്ര ദിവസമായിട്ടും ഫോണില്‍ ബന്ധപ്പെടാനോ കാര്യങ്ങള്‍ തിരക്കാനോ വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്ന് രമ്യ

എല്‍ഡിഎഫ് കണ്‍വീനറുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ താന്‍ പരാതി നല്‍കിയിട്ട് ഇത്ര ദിവസമായിട്ടും ഫോണില്‍ ബന്ധപ്പെടാനോ കാര്യങ്ങള്‍ തിരക്കാനോ വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്ന് രമ്യ

author-image
WebDesk
New Update
ക്രൗഡ് ഫണ്ടിങ് കണക്കുകള്‍ അവതരിപ്പിക്കാത്തത് നന്ദി പര്യടനം നീണ്ടുപോയതിനാല്‍: രമ്യ ഹരിദാസ്

ആലത്തൂര്‍: തനിക്ക് വനിതാ കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാന്‍ വനിത കമ്മീഷന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, പരാതി നല്‍കിയ തന്നെ ഒന്നു വിളിച്ച് നോക്കാന്‍ പോലും വനിത കമ്മീഷന്‍ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.

Advertisment

Read More: രമ്യ ഹരിദാസിനെതിരെ അധിക്ഷേപം: വിജയരാഘവനെതിരായ പരാതി ഐജിക്ക് കൈമാറി

കെ.സുധാകരനെതിരെ പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോഴേക്കും കമ്മീഷന്‍ പരാതിയെടുത്തു. എന്നാല്‍, എല്‍ഡിഎഫ് കണ്‍വീനറുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ താന്‍ പരാതി നല്‍കിയിട്ട് ഇത്ര ദിവസമായിട്ടും ഫോണില്‍ ബന്ധപ്പെടാനോ കാര്യങ്ങള്‍ തിരക്കാനോ വനിതാ കമ്മീഷന്‍ തയ്യാറായില്ല. സ്ത്രീ വിഷയങ്ങളില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. സ്വാധീനമുള്ളവര്‍ക്ക് ഒരു നിയമം, അല്ലാത്തവര്‍ക്ക് മറ്റൊരു നിയമം എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. താന്‍ ഒരു സാധാരണക്കാരിയായതിനാലാണ് ഇതിലൊരു അനുഭാവപൂര്‍ണ്ണമായ പരിഗണന ലഭിക്കാതിരുന്നതെന്നും അതിനാലാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

Read More: ‘വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചു’; പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

Advertisment

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് രമ്യ ഹരിദാസ് നേരത്തെ പരാതി നല്‍കിയത്. പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രമ്യ കോടതിയെ സമീപിക്കുകയും ചെയ്തു.

Cpim Lok Sabha Election 2019 Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: