/indian-express-malayalam/media/media_files/2025/07/26/rain-2025-07-26-19-51-21.jpg)
Kerala Rains Updates
Kerala Rains Updates: കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എന്നാൽ മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
Also Read:സംസ്ഥാനത്ത് അതിതീവ്ര മഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ടുമാണ്.
Also Read:പ്രേംനസീറിന്റെ മകൻ ഷാനവാസിന്റെ സംസ്കാരം ഇന്ന് വൈകിട്ട്
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അതേസമയം, തൃശ്ശൂരിൽ ശക്തമായ തോരാമഴയിൽ വീടുകളിൽ വെള്ളം കയറി. നഗരപ്രദേശങ്ങളിലും ഗ്രാമമേഖലയിലും നിരവധി വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ചേലക്കര ആറ്റൂരിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അസുരൻകുണ്ട് മലനിരകളിൽ നിന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
ശക്തമായ മഴയിൽ എറണാകുളം ജില്ലയിൽ ഒട്ടുമിക്ക ഇടങ്ങളിലും വെള്ളം കയറി . പേട്ട താമരശ്ശേരി റോഡിൽ ഗൂഗിൾ മാപ്പ് നോക്കി വന്ന കാറ് തോട്ടിൽ വീണു. ഓൺലൈൻ ടാക്‌സിയാണ് വെള്ളത്തിൽ വീണത്. തോടും കരയും തിരിച്ചറിയാൻ ആകാത്ത വിധം വെള്ളം കയറിയതാണ് അപകടത്തിന് കാരണം. മണിക്കൂറുകൾ നീണ്ട നാട്ടുകാരുടെ ശ്രമഫലമായാണ് കാർ കരക്കുകയറ്റിയത്.കൃത്യമായ സൈൻ ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു.
Read More:നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.