/indian-express-malayalam/media/media_files/2025/05/24/Ut4u47SDvX9IacOyDgYH.jpg)
Kerala Rain Updates
Kerala Rain Updates: കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് എല്ലാ ജില്ലകളുടെയും കളക്ടറുമാരുടെ യോഗം റവന്യുമന്ത്രി കെ.രാജൻ വിളിച്ചിട്ടുണ്ട്. കാലവർഷം ഇന്ന് തന്നെ കേരളതീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ.
ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നാല് ജില്ലകളിലും ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം.
Also Read: കാലവർഷം കേരള തീരത്തേക്ക്; സംസ്ഥാനത്ത് അതിതീവ്രമഴ, റെഡ് അലർട്ട്
ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.27 വരെയാണ് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. മലയോരമേഖലയിൽ രാത്രിയാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കോഴിക്കോട് മലയോരമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ചിലും നിയന്ത്രണം ഏർപ്പെടുത്തി. വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിലും രാത്രി യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
Also Read: കേരളത്തിൽ കാലവർഷം നേരത്തെ എത്തും; വിവിധ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
ജില്ലാ കളക്ടറുമാരുമായുള്ള അവലോകന യോഗത്തിന് ശേഷം ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. കാസർഗോഡ് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമർദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൺസൂൺ നേരത്തെ എത്തുന്നു എന്ന സൂചന ലഭിക്കുകയാണെന്നും കെ. രാജൻ വ്യക്തമാക്കി.
അരുവിക്കര ഡാം തുറന്നു
അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന്് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ശനിയാഴ്ച രാവിലെ 20 സെന്റിമീറ്റർ വീതം ഉയർത്തും.
സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും റൂൾ കർവ് കർശനമായി പാലിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ജലനിരപ്പുയർന്നാൽ അതാത് സമയങ്ങളിൽ വെള്ളം തുറന്നു വിടാൻ ആവശ്യമായ നടപടി ക്രമങ്ങൾ വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് കനത്ത മഴയുണ്ടാകുന്ന സാഹചര്യമുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം പറഞ്ഞു.
രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് ഇന്ന അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.