/indian-express-malayalam/media/media_files/2025/08/24/rahul-mamkootathil-2025-08-24-17-14-03.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനം രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, ട്രാൻസ് വുമൺ അവന്തികയുടെ വെളിപ്പെടുത്തലിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നു പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, സോഷ്യൽ മീഡിയയിലൂടെ കുറിപ്പു പങ്കുവച്ചിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
"പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താൻ ശ്രമിച്ചു, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്... പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്… രാഹുൽ ഗാന്ധി"- രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
Also Read: 'ചേട്ടനെ കുടുക്കാൻ ശ്രമമെന്ന് അവന്തിക പറഞ്ഞു;' ശബ്ദരേഖ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
അതേസമയം, ട്രാൻസ് വുമൺ അവന്തികയുടെ ആരോപണവുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണവും രാഹുൽ ഇന്ന് പുറത്തുവിട്ടിരുന്നു. അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് രാഹുല്‍ പുറത്തുവിട്ടത്. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്ന് മാധ്യമ പ്രവര്ത്തകന് അവന്തികയോട് ചോദിക്കുന്നതും, ആരോപണം ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നതുമാണ് സംഭാഷണത്തിലുള്ളത്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; നിയമോപദേശം തേടി കോൺഗ്രസ്
രാജിയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താൻ രാഹുൽ തയ്യാറായില്ല. അതിനിടെ, രാഹുലിന്റെ രാജിയിൽ കെപിസിസി നിയമോപദേശം തേടാനൊരുങ്ങിയെന്നാണ് വിവരം. രാഹുൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നതിൽ ഉപദേശം തേടും. രാഹുൽ മാങ്കൂത്തിലിൻറെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. രാഹുലിനെ ഹൈക്കമാൻഡും കെപിസിസി നേതൃത്വവും പൂർണമായി കൈവിട്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Read More: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; കോൺഗ്രസ് നേതാക്കൾ രണ്ട് തട്ടിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.