/indian-express-malayalam/media/media_files/rnc2Ua7ew0tzQq0Fwupn.jpg)
പി.വി.അൻവർ
മലപ്പുറം: നിയമസഭയിൽനിന്ന് തന്നെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പി.വി.അൻവർ എംഎൽഎ. അങ്ങനെയുണ്ടായാൽ നിയമപരമായി നേരിടും. നിവൃത്തിയില്ലെങ്കിൽ എംഎൽഎ സ്ഥാനം വിടും. ഇന്നത്തെ പരിപാടി കഴിയുമ്പോൾ ചിലപ്പോൾ തന്നെ അറസ്റ്റ് ചെയ്തേക്കാമെന്നും അൻവർ പറഞ്ഞു. നിയമസഭയിൽ സീറ്റു മാറ്റിയതിനെതിരെ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രി ഇപ്പോഴും അജിത് കുമാറിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അൻവർ കുറ്റപ്പെടുത്തി. അജിത് കുമാറിനെതിരെ കള്ളപ്പണ ഇടപാടുകളുടെ തെളിവ് നല്‍കിയിട്ടും നടപടിയെടുത്തില്ല. കസേര മാറ്റമല്ല അജിത് കുമാറിന് നൽകേണ്ടത്, സസ്പെൻഡ് ചെയ്യണം. കള്ളപ്പണ ഇടപാടിലൂടെയാണ് അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയതും വിറ്റതും. എഡിജിപിക്ക് എതിരായ ഡിജിപിയുടെ റിപ്പോർട്ടിൽ കാര്യമില്ല. ജനങ്ങളെ പച്ചയായി വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. പൂരം കലക്കിയതിന് പിന്നിൽ എഡിജിപിയാണെന്ന നിലപാടും അൻവർ ആവർത്തിച്ചു.
സിപിഎമ്മിന്റെ പോക്ക് നാശത്തിലേക്കാണെന്നും അൻവർ പറഞ്ഞു. ''സിപിഎം സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടമാകും. പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്കാണ് സിപിഎം പോകുന്നത്. സിപിഎമ്മിനുവേണ്ടി എത്ര ശത്രുക്കളെ ഞാൻ ഉണ്ടാക്കി. ഞാൻ രക്തസാക്ഷിയായി. ഞാൻ സിപിഎമ്മിനെയും സഖാക്കളെയും തള്ളിപ്പറഞ്ഞിട്ടില്ല,'' അൻവർ പറഞ്ഞു.
പുതിയ സംഘടനയുടെ രൂപീകരണവും അൻവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലാണ് പുതിയ സംഘടന. പുതിയ സംഘടന ജനങ്ങളുടേതാണെന്നും മതേതര പോരാട്ടത്തിനാണ് താൻ ഒരുങ്ങുന്നതെന്നും അൻവർ പ്രതികരിച്ചു. ഇന്ന് വൈകിട്ട് മലപ്പുറം മഞ്ചേരിയിൽ നടക്കുന്ന യോഗത്തിൽ പുതിയ സംഘടന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും.
Read More
- മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അൻവർ; പുതിയ സംഘടനയുടെ രൂപീകരണം ഇന്ന്
- വരും ദിവസങ്ങളിൽ മഴ കനക്കും; 5 ജില്ലകളിൽ നാളെ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിനു വിലക്ക്
- രോഗവ്യാപന കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംയോജിത പരിശോധന: ആരോഗ്യമന്ത്രി
- ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.