scorecardresearch

പൊലീസുകാരിയെ തീ കൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പ്രതി അജാസ് വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചാണ് കൊലപ്പെടുത്തിയത്

വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പ്രതി അജാസ് വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചാണ് കൊലപ്പെടുത്തിയത്

author-image
WebDesk
New Update
ajas, soumya, ie malayalam

മാവേലിക്കര: വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യ(32)യെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. ഗുരുതരമായി പൊളളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അജാസ് ഇന്നു വൈകിട്ട് 5.30 ഓടെയായിരുന്നു മരിച്ചത്. സൗമ്യയെ പെട്രോളിച്ച് തീകൊളുത്തുന്നതിനിടയിലാണ് അജാസിനും ഗുരുതരമായി പൊളളലേറ്റത്.

Advertisment

Read More: 'സൗമ്യയെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, പക്ഷെ...'; പ്രതി അജാസിന്റെ മൊഴി

വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പ്രതി അജാസ് വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. വീട് നിർമാണത്തിനെന്ന പേരിൽ അവധിയെടുത്താണ് അജാസ് വള്ളിക്കുന്നത്ത് സൗമ്യയുടെ വീടിനു സമീപം വച്ച് അവരെ കൊലപ്പെടുത്തിയത്.

കേസിൽ പൊലീസ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്ക് സൗമ്യയോട് ഇഷ്ടമായിരുന്നുവെന്നും വിവാഹാഭ്യർഥന സൗമ്യ നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അജാസ് മൊഴി നൽകി. പെട്രോള്‍ ഉപയോഗിച്ച് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും ഇത് പാളിപ്പോയെന്നും അജാസ് പൊലീസിനോട് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി മൊഴി നല്‍കി.

Advertisment

Read Also: കണ്ണും മൂക്കുമില്ലാത്ത സ്‌നേഹ'വെറി'; കേരളത്തെ ഞെട്ടിച്ച സംഭവങ്ങള്‍

‘കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണ്. മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കരുതിയത്. എന്നാല്‍ അതിന് സാധിച്ചില്ല. സൗമ്യയെ ഇഷ്ടമായിരുന്നു. പല തവണ വിവാഹാഭ്യർഥന നടത്തിയിട്ടും സൗമ്യ നിരസിച്ചു. ഇതിനിടയിലാണ് കടം വാങ്ങിയ പണം സൗമ്യ തിരികെ തരാന്‍ നോക്കിയത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് താൻ തിരികെ നല്‍കിയതായും അജാസ് മൊഴി നല്‍കി.

വിവാഹാഭ്യർഥനയ്ക്കു വഴങ്ങാത്തതിനെത്തുടർന്ന് അജാസ് വധഭീഷണി മുഴക്കിയിരുന്നെന്ന് സൗമ്യയുടെ അമ്മയും മൊഴി നല്‍കിയിരുന്നു.

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: