scorecardresearch

പത്തനംതിട്ടയിലെ കൂട്ടബലാത്സംഗ കേസ്: ഇന്ന് പിടിയിലായത് 8 പേർ, ജില്ലയ്ക്ക് പുറത്തും അന്വേഷണം

പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ ചിലർ ജില്ലയ്ക്ക് പുറത്താണെന്നാണ് വിവരം. ഇവർക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്

പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ ചിലർ ജില്ലയ്ക്ക് പുറത്താണെന്നാണ് വിവരം. ഇവർക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

അറസ്റ്റിലായ പ്രതികൾ

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ കൂടി പിടിയിൽ. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ ചിലർ ജില്ലയ്ക്ക് പുറത്താണെന്നാണ് വിവരം. ഇവർക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്ന വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. 

Advertisment

5 വർഷത്തിനിടെ 60 ലധികം പേരാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. നിലവിൽ ഓട്ടോറിക്ഷ തൊഴിലാളികൾ, മത്സ്യ കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി, നവവരൻ, അടുത്ത ദിവസം വിവാഹനിശ്ചയം നടക്കാനിരിക്കേണ്ടയാൾ അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലടക്കംവെച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബസ് സ്റ്റാൻഡിൽനിന്നാണ് പലരും പെൺകുട്ടിയെ മറ്റു വാഹനങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍വെച്ചും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ഒരുദിവസം തന്നെ നാലുപേര്‍ മാറിമാറി ബലാത്സംഗം ചെയ്തതായും കുട്ടി മൊഴി നൽകിയതായി വിവരമുണ്ട്.

13 വയസ് മുതൽ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. 2019 മുതലാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതെന്നാണ് വിവരം. വിവാഹ വാഗ്‌ദാനം നൽകി പെൺകുട്ടിയുടെ ആൺസുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. വാഹനത്തിൽ കൊണ്ടുപോയി പലയിടത്തുവച്ചായി പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയും പകർത്തുകയും ചെയ്തു. ഇത് സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തു. തുടർന്ന് പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കൈമാറുകയും അവരും പീഡിപ്പിക്കുകയായിരുന്നു. 

Advertisment

കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ കണ്ട ചിലരും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പൊതുവിടത്തുവെച്ചും സ്‌കൂളിൽവച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ നിലവിൽ 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

Rape Pathanamthitta

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: