/indian-express-malayalam/media/media_files/2025/02/28/6hjDE2W3e58ZZ6efyEV8.jpg)
പ്രേം കുമാർ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്നും വിട്ടു നിന്നത് ചടങ്ങിന് ലക്ഷണിക്കാത്തത് കൊണ്ടെന്ന് നടനും മുൻ അധ്യക്ഷനുമായ പ്രേം കുമാർ. ഔദ്യോഗികമായി ഒരു അറിയിപ്പും ഇത് സംബന്ധിച്ച് തനിച്ച് ലഭിച്ചിരുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും പ്രേം കുമാർ പറയുന്നു. റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രേം കുമാർ.
Also Read:അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്: പ്രേം കുമാർ
റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പ്രേംകുമാർ വ്യക്തമാക്കി. ഒരു മഹാ പ്രതിഭയാണ് തനിക്ക് ശേഷം ആ ചുമതലയിലേക്ക് വന്നത്. ലോക സിനിമയിൽ മലയാളത്തെ എത്തിച്ച കലാകാരൻ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ സാന്നിധ്യമാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് അറിയിപ്പോ ക്ഷണമോ ലഭിച്ചില്ല, അതിൽ വലിയ വിഷമമുണ്ടെന്നും പ്രേംകുമാർ തുറന്നുപറയുന്നു.
ചുമതല നൽകിയതും മാറ്റിയതും സർക്കാരാണ്. അത് അംഗീകരിക്കുന്നു. സർക്കാരാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നിയോഗിച്ചത്, തന്നെ ഏൽപ്പിച്ച ചുമതല സുതാര്യമായും ആത്മാർഥയോടും കൂടി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രേം കുമാർ പറഞ്ഞു. പ്രേം കുമാറും സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന് നേരത്തെ അഭ്യുവങ്ങളുണ്ടായിരുന്നു. എന്നാൽ, ഇതിനോട് പ്രതികരിക്കാൻ പ്രേം കുമാർ തയ്യാറായില്ല.
Also Read:ചലച്ചിത്ര അക്കാദമിക്ക് പുതിയ മുഖം; റസൂൽ പൂക്കുട്ടി ചെയർമാൻ
കഴിഞ്ഞ ദിവസമാണ് ഓസ്‌കർ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചത്. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയർ പേഴ്‌സൺ. സി അജോയ് സെക്രട്ടറിയായി തുടരും. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്.
സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ. അരുൺ, പൂജപ്പുര രാധാകൃഷ്ണൻ, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറൽ കൗൺസിൽ.
Also Read:കൊച്ചിയിലും അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് രോഗം ബാധിച്ച് ഒക്ടോബറിൽ മരിച്ചത് 12 പേർ
സംവിധായകൻ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന പ്രേംകുമാറാണ് ആക്ടിങ് ചെയർമാനായി തുടർന്നിരുന്നത്.ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സംവിധായകനും നടനുമായ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞത്.
Read More:ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us