scorecardresearch

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 104 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ

മലപ്പുറം ജില്ലയില്‍ 74 ആരോഗ്യ പ്രവര്‍ത്തകർ ഉൾപ്പെടെ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു

മലപ്പുറം ജില്ലയില്‍ 74 ആരോഗ്യ പ്രവര്‍ത്തകർ ഉൾപ്പെടെ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു

author-image
WebDesk
New Update
nipah

ഫയൽ ഫൊട്ടോ

മലപ്പുറം: മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻറെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

Advertisment

സെപ്റ്റംബര്‍ നാലിനാണ് യുവാവിന് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അഞ്ചാം തീയതി വീട്ടിൽ കഴിഞ്ഞ ശേഷം, ആറിന് രാവിലെ 11.30ന് ഫാസിൽ ക്ലിനിക്കിൽ സ്വന്തം കാറിൽ സന്ദർശനം നടത്തി. 12ന് ഇവിടെ നിന്നു മടങ്ങി. രാത്രി 7.30 മുതൽ 7.45 വരെ കരുളായിലെ പാരമ്പര്യ വൈദ്യശാല സന്ദർശിച്ചു. പിന്നീട് 8.18ന് ജെഎംസി ക്ലിനിക്കിൽ എത്തി 10.30 വരെ ഇവിടെ തുടർന്ന ശേഷം വീട്ടിലേക്കു മടങ്ങി.

സെപ്റ്റംബര്‍ 7ന് രാവിലെ 9.20ന് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഓട്ടോയിലെത്തി. 9.30ന് ഇവിടെ നിന്നു മടങ്ങി. രാത്രി 7.45 മുതൽ 8.24 വരെ എൻ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സതേടി. 8.25ന് അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 8 ഉച്ചയ്ക്ക് ഒരു മണി വരെ ചികിത്സയിൽ കഴിഞ്ഞു.

8ന് ഉച്ചയ്ക്ക് 1.25ന് എംഇഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 2.06 മുതൽ 3.55 വരെ എംഇഎസിൽ അത്യാഹിത വിഭാഗത്തിൽ. 3.59 മുതൽ 5:25 വരെ എംആർഐ റൂമിലും, 5.35 മുതൽ ആറു മണി വരെ അത്യാഹിത വിഭാഗത്തിലും കഴിഞ്ഞു. വൈകീട്ട് 6.10 മുതൽ രാത്രി 12.50 വരെ എംഐസി യൂണിറ്റ് 1ൽ. തുടർന്ന് 9ന് പുലർച്ചെ ഒരു മണി മുതൽ രാവിലെ 8.46 വരെ എംഐസിയു യൂണിറ്റ് 2ൽ. എംഐസിയു യൂണിറ്റ് 2ൽ ചികിത്സയിൽ കഴിയവെ അന്നു രാവിലെ മരണം സംഭവിച്ചു.

Advertisment

അതേസമയം, നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. 

പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു.

Read More

Malappuram Nipah Virus Nipah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: