scorecardresearch

നിപ: 12 വയസുകാരന്റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തുവിട്ടു

ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഒന്ന് വരെ സഞ്ചരിച്ച ഇടങ്ങളുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്

ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഒന്ന് വരെ സഞ്ചരിച്ച ഇടങ്ങളുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്

author-image
WebDesk
New Update
Nipah Virus, നിപ, Nipah Kozhikode, നിപ കോഴിക്കോട്, Nipah Symptoms, നിപ രോഗലക്ഷണങ്ങള്‍, Nipah Update, Nipah Symptoms, Nipah Latest News, Lipah Malayalam News, IE Malayalam, ഐഇ മലയാളം

കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ പുതുക്കിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഒന്ന് വരെ കുട്ടി സഞ്ചരിച്ച ഇടങ്ങളുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. ഈ കാലയളവിൽ കാരശേരിയിലെ ഒരു ഡോക്ടറുടെ വീട്ടിലും ഓമശേരി, മുക്കം എന്നിവിടങ്ങളിലും കോഴിക്കോട് നഗരത്തിലുമായി നാല് ആശുപത്രികളും കുട്ടി സന്ദർശിച്ചതായി റൂട്ട് മാപ്പ് വിവരങ്ങൾ വ്യക്തമാക്കുന്നു.

Advertisment

ആദ്യം പ്രസിദ്ധീകരിച്ച റൂട്ട് മാപ്പിൽ കാരശേരിയിലെ ഡോക്ടറുടെ വസതിക്ക് പകരം എരഞ്ഞിമാവിലെ ഒരു ക്ലിനിക്കിൽ വിദ്യാർത്ഥി സന്ദർശിച്ചുവെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ഈ വിവരം തിരുത്തിക്കൊണ്ടുള്ള റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കുകയായിരുന്നു.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ നിന്നുള്ള കുട്ടിയാണ് നിപ ബാധിച്ച് മരിച്ചത്. ഓഗസ്റ്റ് 27ന് വൈകിട്ട് അഞ്ചിനും 5.30നും ഇടയിൽ ഈ കുട്ടി ചാത്തമംഗലം പാഴൂരിൽ സമീപത്തെ കുട്ടികൾക്കൊപ്പം കളിച്ചിരുന്നതായും അടുത്ത ദിവസം വീട്ടിൽ തന്നെ ചിലവഴിച്ചതായും റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നു.

publive-image
Advertisment

ഓഗസ്റ്റ് 29 ഞായറാഴ്ച രാവിലെ 8.30നും 8.45നും ഇടയിൽ കാരശേരി പഞ്ചായത്തിലെ വലിയ പറമ്പിൽ ഡോ. വി മുഹമ്മദിന്റെ വസതിയിൽ കുട്ടി സന്ദർശിച്ചു. ഒമ്പത് മണിക്ക് മടങ്ങുകയും ചെയ്തു. ഓട്ടോയിലാണ് ക്ലിനിക്കിലേക്കും തിരിച്ചും യാത്ര ചെയ്തത്.

Read More: നിപ; കേന്ദ്ര സംഘം കോഴിക്കോട്ടെത്തി; കൺട്രോൾ സെല്ലുകൾ ആരംഭിച്ചു

തിങ്കളാഴ്ച വീട്ടിൽ തന്നെ കഴിഞ്ഞ കുട്ടി ഓഗസ്റ്റ് 31 ചൊവ്വാഴ്ച 9.58നും 10.30നും ഇടയിൽ മുക്കം ഇഎംഎസ് ആശുപത്രിയിലുണ്ടായിരുന്നതായും അന്നേ ദിവസം 10.30നും 12നും ഇടയിൽ ഓമശേരി ശാന്തി ഹോസ്പിറ്റൽ സന്ദർശിച്ചതായും റൂട്ട് മാപ്പ് വിവരങ്ങൾ വ്യക്തമാക്കുന്നു. അമ്മാവന്റെ ഓട്ടോയിലാണ് രണ്ട് ആശുപത്രിയിലേക്കും യാത്ര ചെയ്തത്.

Read More: നിപ: നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം; 188 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

ഓഗസ്റ്റ് 31ന് ഉച്ചക്ക് ഒന്നിന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചു. പിറ്റദേിവസം മിംസ് ആശുപത്രിയിലേക്കും കുട്ടിയെ ആംബുലൻസിൽ എത്തിച്ചു.

Read More: ഭീതിയായി വീണ്ടും നിപ; മൂന്നുവർഷം മുൻപത്തെ ഓർമയിൽ ഒരുനാട്

അതേസമയം, നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്. നിപയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുതെന്നും മന്ത്രി നിർദേശിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡ്ഡുകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞെന്നും ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

പിപിഇ കിറ്റ് ധരിക്കുന്നതില്‍ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാന്‍ ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.

ജില്ലയില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Nipah Virus Nipah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: