scorecardresearch

Nipah Virus: സംസ്ഥാനത്ത് വീണ്ടും നിപ മരണം; സമ്പർക്ക പട്ടികയിൽ 497 പേർ

മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന പ്രഥമിക പരിശോധനയിലാണ് പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചത്

മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന പ്രഥമിക പരിശോധനയിലാണ് പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചത്

author-image
WebDesk
New Update
Nipah1

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ മരണം. ശനിയാഴ്ച വൈകീട്ടോടെ മരിച്ച പാലക്കാട് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന പ്രഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

Advertisment

പുനെയിലെ വൈറോളജി ലാബിലെ ഫലം വന്നാൽ മാത്രമെ നിപ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശ്വാസതടസ്സത്തെ തുടർന്നാണ് രോഗി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. കുമരംപുത്തൂർ സ്വദേശിയാണ്. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.

Also Read: എട്ടു വെട്ടുമായി ജെഎസ്കെ ഇനി തിയേറ്ററുകളിലേക്ക്; പ്രദര്‍ശനാനുമതി

അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Advertisment

Also Read: പാലക്കാട് കാറിനു തീപിടിച്ചുണ്ടായ അപകടം; പൊള്ളലേറ്റ കുട്ടികൾ മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ സാഹചര്യം വിലയിരുത്താൻ, മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. 

Read More: സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് കാൽ കഴുകിച്ച സംഭവം; സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷൻ

Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: