/indian-express-malayalam/media/media_files/NowydtSBHbtbng8Mhc4q.jpg)
Nimisha Priya Case Updates
Nimisha Priya Case Updates:യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വധശിക്ഷ മാത്രമാണ് നീട്ടിവെച്ചതെന്നും ശിക്ഷാ നടപടികൾ മരവിപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യെമനിലെ കോടതിയാണ് വധശിക്ഷ നീട്ടിവെയ്ക്കാനുള്ള നിർദേശം നൽകിയത്. നാളെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനിരുന്നത്.
നേരത്തെ നിമിഷ പ്രിയയുടെ മോചനത്തിനായി വിവിധ കോണുകളിൽ നിന്ന് ചർച്ചകൾ നടന്നുവരികയായിരുന്നു. കേന്ദ്ര സർക്കാർ പ്രതിനിധികൾ യെമൻ ഭരണകൂടവുമായി ഇക്കാര്യത്തിൽ നിർണായക ചർച്ചകൾ നടത്തിയിരുന്നു. ഇതിനുപുറമേ യെമനിലെ സൂഫി വര്യൻ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുക്കളുമായും ചർച്ച നടത്തിയിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ വഴിയാണ് ശൈഖ് ഹബീബ് ഉമറിൻറെ നേതൃത്വത്തിലുള്ള ചർച്ചകൾ പുരോഗമിച്ചത്.
നേരത്തെ, ഇന്നലെകൊല്ലപ്പെട്ട തലാലിൻറെ കുടുംബവുമായി ചർച്ച നടന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും ചൊവ്വാഴ്ച ചർച്ച പുനരാംരഭിച്ചത്.
നേരത്തെ, നിമിഷപ്രിയയുടെ മോചനത്തിനായി കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ഇടപെട്ടിരുന്നു വിദേശകാര്യ മന്ത്രാലയവുമായി ഗവർണർ സംസാരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെച്ചത്. പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവർണർ സംസാരിച്ചു. ദയാധനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് എം.എ യൂസഫലി ഗവർണറെ അറിയിച്ചു.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
Also Read:നിമിഷപ്രിയയുടെ മോചനം; കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ഇന്ന് നിർണായക ചർച്ച
താലാലിൻറെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യെമനിലെ വിചാരണ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിച്ചു. യെമനി വനിതയ്ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു.
Also Read:നിമിഷപ്രിയയുടെ മോചനം; ഇടപെടലിന് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
യെമൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും കോടതി അപ്പീൽ തള്ളി. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷപ്രിയക്ക് കഴിയുകയുള്ളൂ. എന്നാൽ നിമിഷ പ്രിയ്ക്ക് തലാലിൻറെ കുടുംബം മാപ്പ് നൽകിയോയെന്ന് കാര്യത്തിൽ സ്ഥിരീകരണമില്ല.
Read More
നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.