/indian-express-malayalam/media/media_files/2025/01/17/LLWROHdgcsAn5e4d2bH7.jpg)
ഗോപൻ സ്വാമി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു. പുതിയ കല്ലറ പണിതശേഷം സന്യാസിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങുകൾക്കുശേഷമായിരുന്നു മൃതദേഹം സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു. ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.
ഇന്നലെ രാവിലെയാണ് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. ക്ഷതങ്ങളോ മുറിവുകളോ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. കല്ലറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭസ്മവും പൂജാദ്രവ്യങ്ങളും കല്ലറയിൽനിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു.
നെയ്യാറ്റിൻകര ആറാലു മൂടിൽ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്നാണ് കുടുംബത്തിന്റെ വാദം. വീടിനു സമീപത്തായുള്ള സമാധി അറ ഗോപൻ നിർമ്മിച്ചതാണെന്നും രാവിലെ പിതാവ് അറയിലേക്കു നടന്നു പോയി പത്മാസനത്തിൽ ഇരുന്ന് സമാധിയായെന്നുമാണ് മക്കളുടെ മൊഴി. എന്നാൽ, ഗോപൻ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നുവെന്നാണ് ബന്ധു പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇതാണ് ഗോപന്റേത് സമാധിയാണോ അതോ കൊലപാതകമാണോയെന്ന സംശയം നാട്ടുകാർ ഉയർത്തിയത്. തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം സമാധി തുറക്കുകയായിരുന്നു.
Read More
- ഷാരോൺ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതെ വിട്ടു
- എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു; ഒരാൾ അറസ്റ്റിൽ
- വീട്ടിലിരുന്ന് പഠിച്ചില്ല; ഒൻപതു വയസുകാരനെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
- വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമം മനുഷ്യർക്കു വേണ്ടിയെന്ന് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.