/indian-express-malayalam/media/media_files/Mrv43NanB0FTdwzIJATb.jpg)
ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കും
കൊച്ചി: നടിയുടെ ലൈംഗികാതിക്രമണ പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചിട്ടുണ്ട്.
നടിയുടെ പരാതിക്ക് മറുവശം കൂടിയുണ്ടെന്ന് മുകേഷ് കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി. പതിറ്റാണ്ടുകളായി കലാരംഗത്ത് പ്രവർത്തിക്കുന്നയാളാണ് താനെന്നും ഏത് ഉദ്യോഗസ്ഥന് മുന്നിലും ഹാജരാകാൻ തയ്യാറാണെന്നും മുകേഷ്കോടതിയെ ധരിപ്പിച്ചു. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും എല്ലാ തെളിവുകളും ഹാജരാക്കുമെന്നും മുകേഷ് കോടതിയെ ബോധിപ്പിച്ചു. നേരത്തെ, നടിയുടെ ലൈംഗികാതിക്രമണ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതേ തുടർന്നാണ് മുകേഷ് കോടതിയെ സമീപിച്ചത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് എം മുകേഷിനെതിരെ കേസ്. അതേസമയം, അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കാനും ആ സമയത്ത് മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കാനുമാണ് സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റിലുണ്ടാക്കിയ ധാരണ.
Read More
- ഹേമ കമ്മറ്റി: തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലെന്ന് ടി.പത്മനാഭൻ
- കോൺഗ്രസ് എംഎൽഎമാർ രാജി വച്ചില്ലല്ലോ? മുകേഷിന്റെ രാജി ആവശ്യം അംഗീകരിക്കാതെ ഇ.പി.ജയരാജൻ
- നടിയുടെ പരാതി: മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസ്
- മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
- പ്രകൃതി വിരുദ്ധ പീഡനം;രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്
- ലൈംഗികാതിക്രമണ പരാതി;കോൺഗ്രസ് പാർട്ടി ചുമതലകൾ അഡ്വ വി എസ് ചന്ദ്രശേഖരൻ രാജിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.