/indian-express-malayalam/media/media_files/2024/11/10/mcWwDzXA4gtGw7udWnPw.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിൻറെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി. കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്തതായാണ് വിവരം. ഉചിതമായ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീദരൻ ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്.
കെ. ഗോപാലകൃഷ്ണൻ ഐഎഎസിൻറെ പ്രവൃത്തികൾ സംശയാസ്പദമാണെന്ന്, ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാൽ ഹാക്ക് ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടിയിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
അടുത്തിടെയാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് 'ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്' ഉണ്ടെന്ന വിവരം പുറത്താകുന്നത്. ഗോപാലകൃഷ്ണനായിരുന്നു മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പിന്റെ അഡ്മിൻ. ഇത് ചർച്ചയായതോടെ തൻറെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൻറെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു ഗോപാലകൃഷ്ണൻ വിശദീകരിച്ചത്. ഇതിന് പിന്നാലെ മല്ലു മുസ്ലീം എന്ന് പേരിലും ഗോപാലകൃഷ്ണൻ അഡ്മിനായ വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടു.
അതേസമയം ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗിളും മെറ്റയും പൊലീസിനെ അറിയിക്കുകയായിരുന്നു. കൂടാതെ ഫോൺ പല തവണ ഫോർമാറ്റ് ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത് എന്ന കാര്യവും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
Read More
- കൊച്ചിയുടെ ഓളപ്പരപ്പിൽ പറന്നിറങ്ങി കേരളത്തിന്റെ സീ പ്ലെയിൻ; വൻവരവേൽപ്പ്
- ബിജെപി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി
- സിപിഎം ഫെയ്സ് ബുക്ക് പേജിൽ രാഹൂൽ മാങ്കൂട്ടത്തലിന്റെ പ്രചാരണ വീഡിയോ; ഹാക്ക് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി
- എൻ പ്രശാന്ത് ഐഎഎസിനെതിരെ രൂക്ഷ വിമർശനവുമായി ജെ മേഴ്സിക്കുട്ടിയമ്മ
- ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും, ചിത്തരോഗി പോസ്റ്റും; വിവാദചുഴിയിൽ ഐഎഎസ് ഉദ്യോഗസ്ഥർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.