/indian-express-malayalam/media/media_files/uploads/2018/10/High-court.jpg)
കൊച്ചി: ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി. 2015 ജനുവരി 22 നാണ് സംഭവം നടന്നത്. മുസ്ലീം ലീഗ് പ്രവർത്തകരായ കേസിലെ പ്രതികളെ 2016ൽ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി തെയ്യംപാടി ഇസ്മയിൽ ഇപ്പോഴും ഒളിവിലാണ്.
കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പറഞ്ഞാണ് വിചാരണകോടതി പ്രതികളെ വെറുതെ വിട്ടത്. ഹൈക്കോടതിയിൽ അപ്പീലിന് പോയതോടെ പ്രതികൾ കുറ്റക്കാരെന്ന് വിധി വന്നു. വിചാരണക്കോടതിയുടെ വിധി വന്നതിനേ തുടർന്ന് പ്രതികൾ ദുബായിൽ ജോലിക്ക് പോയിരുന്നു.
ഹൈക്കോടതി കേസിൽ ജീവപര്യന്തം തടവിന് വിധിച്ചതോടെ 8 പ്രതികളിൽ 6 പേർ നാട്ടിൽ തിരിച്ചെത്തി. തുടർന്ന് നാദാപുരം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. 5 ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. നാലാം പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും പരുക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു.
Read More
- തനിക്കെതിരെയുള്ള ലൈംഗിക പരാതികൾ വ്യാജമെന്ന് നടൻ ജയസൂര്യ
- ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനത്തിന് പിന്നാലെ കണ്ണൂർ എഡിഎം മരിച്ച നിലയിൽ
- രണ്ടിടത്ത് ഓറഞ്ച് അലർട്ട്,ആറിടത്ത് യെല്ലോ അലർട്ട്:സംസ്ഥാനത്ത് ഇന്ന് കനത്ത മഴ
- കേരള തീരത്ത് റെഡ് അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യത
- ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ കേസെടുക്കാവുന്ന കുറ്റങ്ങൾ: ഹൈക്കോടതി
- കുണ്ടന്നൂർ -വില്ലിങ്ടൺ ഐലൻഡ് റോഡ് നാളെ മുതൽ അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.