scorecardresearch

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടിച്ചത് അനുമതി ഇല്ലാതെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

പടക്കം പൊട്ടിക്കുന്നത് വിലക്കിയിട്ടും പൊട്ടിച്ചെന്നും സ്ഫോടകവസ്തു നിയമമനുസരിച്ച് കേസെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

പടക്കം പൊട്ടിക്കുന്നത് വിലക്കിയിട്ടും പൊട്ടിച്ചെന്നും സ്ഫോടകവസ്തു നിയമമനുസരിച്ച് കേസെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി തേടിയിരുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

Advertisment

പടക്കം സംഭരിക്കുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പടക്കം പൊട്ടിക്കുന്നത് വിലക്കിയിട്ടും പൊട്ടിച്ചുവെന്നും സർക്കാർ വ്യക്തമാക്കി. സ്ഫോടകവസ്തു നിയമമനുസരിച്ച് കേസെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആനകളുടെ ഭക്ഷണ രജിസ്റ്ററില്‍ വ്യക്തതക്കുറവുണ്ടെന്ന് കോടതി കണ്ടെത്തി. ദിവസം 100 കിലോമീറ്ററിലധികം ആനകളെ കൊണ്ടുപോയതായും കോടതി നിരീക്ഷിച്ചു. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു.

പടക്കം പൊട്ടിക്കുന്നിടത്ത് ആനയെ നിര്‍ത്തിയതെന്തിനെന്ന് കോടതി ആരാഞ്ഞു. ആനകളുടെ പരിക്ക് സംബന്ധിച്ച്  വെറ്റിനറി ഡോക്ടറോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Advertisment

വിഷയത്തില്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, വനംവകുപ്പ് എന്നിവരോട് കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആനകളായിരുന്നു ഇടഞ്ഞത്.

Read More

Kerala High Court Elephant Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: