scorecardresearch

Kottayam Murder Case: കോട്ടയം ഇരട്ടക്കൊല; പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം, മാനസികമായി പീഡിപ്പിച്ചെന്ന് അമിത്

Kottayam Double Murder Case: വിജയകുമാർ ശമ്പളം നൽകാതെ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അതിനാലാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ചതെന്നും അമിത് പോലീസിനോട് പറഞ്ഞു

Kottayam Double Murder Case: വിജയകുമാർ ശമ്പളം നൽകാതെ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അതിനാലാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ചതെന്നും അമിത് പോലീസിനോട് പറഞ്ഞു

author-image
WebDesk
New Update
news

കോട്ടയം ഇരട്ടക്കൊല;പ്രതി ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം

Kottayam Thiruvathukal Double Murder Case:കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊല കേസിൽ പ്രതി അമിത് ഒറാങ് കൊല്ലാൻ ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രം. ശബ്ദം കേട്ട് ഭാര്യ ഉണർന്നത് കൊണ്ടാണ് മീരയെ കൊന്നത് പ്രതി മൊഴി നൽകി. വിജയകുമാർ കൊടുത്ത കേസ് മൂലമാണ് ഗർഭം അലസി പോയ ഭാര്യയെ പരിചരിക്കാൻ പ്രതിക്ക് പോകാൻ സാധിക്കാതിരുന്നത്. ഇതാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം പ്രതി ഡി വി ആറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Advertisment

പോലീസ് പിടിയിലായി പ്രതി ആദ്യ മണിക്കൂർ തന്നെ കുറ്റം സമ്മതിച്ചു. പിന്നാലെയാണ് കൂടെ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ പൊലീസിനോട് പറഞ്ഞത്. വിജയകുമാർ ജോലിക്കാരനായിരുന്ന അമിത്തിനെ ശമ്പളം നൽകാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ഇതേതുടർന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ അമിത് ശ്രമിച്ചത്. ഈ കേസിൽ അഞ്ചുമാസം പ്രതി റിമാൻഡിൽ കഴിയുകയും ചെയ്തു. ഈ കാലത്താണ് ഭാര്യയുടെ ഗർഭം അലസി പോകുന്നത്. 

ഭാര്യയെ പരിചരിക്കാൻ പോലും പോകാൻ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാൽ വിജയകുമാർ കുമാറിനെ മാത്രമാണ് കൊലപ്പെടുത്താൻ അമിത് തീരുമാനിച്ചത്. കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് വിജയകുമാറിന്റെ ഭാര്യ എഴുന്നേറ്റത്തോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

ജയിലിൽ നിന്നും പുറത്തിറങ്ങാൻ സഹായിച്ചത് കല്ലറ സ്വദേശി ഫൈസൽ ഷാജിയാണ്. ഇയാൾ പ്രതിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്നു. ഇവർക്ക് വേണ്ടിയുള്ള പണം പ്രതിയുടെ അമ്മ നാട്ടിൽ നിന്ന് അയച്ചു നൽകി.

Advertisment

അതേസമയം, കുറ്റകൃത്യം നടത്താൻ പോകുന്നതിന്റെയും കൊലപാതകം നടത്തിയതിനുശേഷം ഡിവിആർ ഉപേക്ഷിക്കാൻ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വെളിവെടുപ്പ് അവസാന ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് ഒറാങ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. തൃശൂർ ജില്ലയിലെ മാളയ്ക്ക് അടുത്ത് ആലത്തൂർ എന്ന സ്ഥലത്തുള്ള കോഴി ഫാമിൽനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. വിജയകുമാറിന്റെ വീട്ടിലെ മുൻജോലിക്കാരനായിരുന്നു അമിത്. വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ജയിലിൽ കഴിഞ്ഞിരുന്നു.

കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. 

Read More

Murder Kottayam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: