scorecardresearch

കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ

വിവിധ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിന് അരിഫ് മുഹമ്മദ്ദ് ഖാൻ, പശ്ചിമ ബംഗാൾ ഗവർണർ എന്നിവർക്ക് നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു

വിവിധ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിന് അരിഫ് മുഹമ്മദ്ദ് ഖാൻ, പശ്ചിമ ബംഗാൾ ഗവർണർ എന്നിവർക്ക് നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു

author-image
WebDesk
New Update
Arif mohammed khan | kerala governor

അരിഫ് മുഹമ്മദ്ദ് ഖാൻ

തിരുവനന്തപുരം: സർവ്വകലാശാലകളിലെ നിയമനം, ബിൽ വൈകിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നുമുണ്ടായ പ്രതികൂല വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ  ആരിഫ് മുഹമ്മദ്ദ് ഖാൻ.
സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ കണ്ടെത്താൻ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ച ചാൻസലർ കൂടിയായ ഗവർണ്ണറുടെ തീരുമാനം നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കാർഷിക സർവകലാശാലയിലെയും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെയും കമ്മിറ്റി രൂപീകരണമാണു ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ ഒരു മാസത്തേക്ക് ഇന്നലെ സ്റ്റേ ചെയ്തത്. ഇതോടെ ആറ് സർവ്വകലാശാലയിലും ഗവർണ്ണർ നിയമിച്ച സെർച്ച് കമ്മറ്റി വിലക്കായി. കുഫോസ്, കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മറ്റി തീരൂമാനം നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. 
വിവിധ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിന് അരിഫ് മുഹമ്മദ്ദ് ഖാൻ, പശ്ചിമ ബംഗാൾ ഗവർണർ എന്നിവർക്ക് നേരത്തെ സുപ്രീം കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.ചീഫ് ജസ്റ്റിസ്  ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ പ്രതികരണം തേടി ഗവർണർമാരുടെ ഓഫീസുകൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചത്. 

Read More

Advertisment

Governor Supreme Court Arif mohammed khan arif muhammed khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: