/indian-express-malayalam/media/media_files/uploads/2017/04/assembly.jpg)
തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് തന്നെ അവതരിപ്പിച്ചേക്കും
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ കരുത്തിൽ ബാർ കോഴയടക്കമുള്ള വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാകും ആദ്യ ദിനം തന്നെ പ്രതിപക്ഷം ശ്രമിക്കുക. ആദ്യ ദിനത്തിൽ അടിയന്തിര പ്രമേയം കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷത്തോട് സ്പീക്കർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അത്തരത്തിലൊരു വിട്ടുവീഴ്ച്ചയ്ക്ക് നിൽക്കാതെ ബാർ കോഴ വിവാദത്തിൽ ഇന്ന് തന്നെ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകാനാണ് സാധ്യത.
സഭയിൽ ആദ്യം ചോദ്യോത്തരവേളയാവും നടക്കുക. അതിന് ശേഷം സഭാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തതിന് ശേഷമാവും സീറോ അവർ ആരംഭിക്കുക. തങ്ങളുടെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചാൽ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ നിന്നും വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് തന്നെ അവതരിപ്പിച്ചേക്കും.
ബാർ കോഴയും, മാസപ്പടി കേസും മുതൽ ഏറ്റവുമൊടുവിലായി ക്രിസ്തീയ പുരോഹിതനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശവും വരെ സഭയിൽ പിണറായി സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും. വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാവും ഭരണപക്ഷം ഇതിനെയെല്ലാം പ്രതിരോധിക്കുക. 28 ദിവസത്തേക്ക് ചേരുന്ന നിയമസഭാ സമ്മേളനം ജൂലൈ 25 നാണ് അവസാനിക്കുക.
Read More
- 'ചില വിവരദോഷികൾ അവർക്കിടയിലുമുണ്ടാകും': മാർ കൂറിലോസിനെതിരെ പിണറായി വിജയൻ
- 'മുസ്ലീങ്ങൾക്കായി എന്തും ചെയ്യുമെന്ന നയം': സർക്കാരിനെതിരെ വെള്ളപ്പാള്ളി നടേശൻ
- 'ഇത് ലോക്സഭയിലെ അവസാനത്തെ ഊഴം, മരിക്കുമ്പോഴും എംപിയാകണമെന്ന് വാശിയില്ല': ശശി തരൂരുമായുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.