/indian-express-malayalam/media/media_files/2025/06/30/jsk-controversy-high-court-2025-06-30-15-23-40.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: സുരേഷ് ഗോപി നായകനായ 'ജെ എസ് കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേരു മാറ്റണമെന്ന നിര്‍ദേശത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് എന്തിന് മാറ്റണമെന്ന് കോടതി ചോദിച്ചു. ആ പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
ജാനകി എന്ന പേര് മതപരമായോ വര്‍ഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് കോടതി ആരാഞ്ഞു. സിനിമയ്ക്ക് എന്തു പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡ് കലാകാരന്‍മാരോട് കല്‍പ്പിക്കുകയാണോ എന്നും സര്‍ക്കാരാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും കോടതി ചോദിച്ചു.
ജാനകി എന്ന കഥാപാത്രം റേപ്പ് വിക്ടിം ആണെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. റേപ്പിസ്റ്റ് അല്ലല്ലോയെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. നീതിക്ക് വേണ്ടി പോരാടുന്ന കഥാപാത്രമല്ലെയെന്നും ചോദ്യമുണ്ടായി. ഇന്ത്യയില്‍ എണ്‍പതുശതമാനം പേരുകളും മതപരമാണ്. ജാനകി എന്ന പേരിടാതിരിക്കാന്‍ വ്യക്തമായ കാരണം അറിയിക്കണം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
Also Read: ജെഎസ്കെ വിവാദം; 'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും സിനിമയക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ നിര്‍മാതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജാനകി, സീത എന്നീ പേരുകളിലെല്ലാം മുൻപും സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്താണെന്ന് കഴിഞ്ഞ ദിവസം കോടതി സെൻസർ ബോർഡിനോട് ചോദിച്ചിരുന്നു.
Read More: ജെഎസ്കെ വിവാദം: ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുതെന്നു പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.