/indian-express-malayalam/media/media_files/2025/04/21/fhINfc0iZNG2RFHF22h5.jpg)
സുകാന്ത് സുരേഷ്
കൊച്ചി: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍, പ്രതി സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട സാചര്യമില്ലെന്ന് കോടതി വിലയിരുത്തി.
കഴിഞ്ഞ മാര്‍ച്ച് 24 നാണ് പത്തനംതിട്ട സ്വദേശിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായ യുവതിയെ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് യുവതിയെ സാമ്പത്തികമായും ലൈംഗീകമായും ചൂഷണം ചെയ്തുവെന്ന് കുടുംബം ആരോപിച്ചിരുന്നു.
Also Read: സര്‍ക്കാരിന് തിരിച്ചടി; കീം റാങ്ക് പട്ടിക റദ്ദാക്കിയ ഉത്തരവ് ശരിവച്ച് ഡിവിഷൻ ബെഞ്ച്
ആത്മഹത്യ പ്രേരണ, വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കൽ, സാമ്പത്തീക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഓളിവിലായിരുന്നു സുകാന്ത്, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
Also Read: നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടലിനായി സുപ്രീം കോടതിയിൽ ഹർജി
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി ചെയ്തിറങ്ങിയ ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിക്കുന്നത്. സുകാന്തുമായി യുവതി അടുപ്പത്തിലായിരുന്നു. മരിക്കുന്നതിന് മുമ്പും പെൺകുട്ടി സുകാന്തിനോടാണ് സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടി ഗർഭഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഉൾപ്പെടെ പൊലിസിന് ലഭിച്ചിരുന്നു.
Also Read: കൊച്ചി കപ്പൽ അപകടം; സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി
മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കൾ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
Read More
മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും മകന് ജോലിയും സർക്കാർ പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.