/indian-express-malayalam/media/media_files/2025/02/09/ouoGYGVQ6M7OIXRyiBYz.jpg)
അനന്തുകൃഷ്ണൻ, കെ.എന്‍ ആനന്ദകുമാർ (ചിത്രം: ഫേസ്ബുക്ക്)
കൊച്ചി: സ്‌ത്രീകൾക്ക് പകുതി വിലയ്‌ക്ക് ഇരുചക്രവാഹനം നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ കോടികൾ തട്ടിയ കേസിൽ, സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാറിന്റെ അറസ്റ്റു രേഖപ്പെടുത്തി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആനന്ദകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെവച്ചാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നത്. ആനന്ദകുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനില്‍നിന്ന് ആനന്ദകുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നുവെന്നും ഇതിന് തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ആനന്ദകുമാറിനെതിരെ കണ്ണൂരിൽ രജിസ്റ്റര്‍ചെയ്ത കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്തും ഇയാൾക്കെതിരെ കേസുണ്ട്.
ഇടത്തരക്കാരെ ലക്ഷ്യം വെച്ച് പാതിവിലയ്ക്ക് ഇരുചക്രവാഹനം, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തായിരുന്നു മുഖ്യപ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. വിശ്വാസ്യതയുണ്ടെന്നു വരുത്താൻ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളെയും ഉപയോഗപ്പെടുത്തി. വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികൾ എത്തിയതോടെ തട്ടിപ്പിന് കൂടുതൽ ആധികാരികതയും കൈവന്നു.
പദ്ധതിക്കു ജനപ്രീതി ലഭിച്ചതോടെ ജനപ്രതിനിധികളും മുന്നിട്ടിറങ്ങുകയായിരുന്നു. ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആൻഡ് ഡവലപ്മെന്റൽ സൊസൈറ്റി (സീഡ്) രൂപീകരിച്ചു. ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു തട്ടിപ്പ്.
Read More
- പാതിവില തട്ടിപ്പ്; റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരും ആനന്ദകുമാറും പ്രതികൾ
- സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം
- ബിജെപിയിലേക്ക് ഇല്ല, നേതാക്കളുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല: എ.പദ്മകുമാർ
- വെഞ്ഞാറമൂട് കൂട്ടക്കൊല: ലത്തീഫിനെ കൊന്നത് കുത്തുവാക്കുകളിൽ മനം നൊന്ത്, അഫാന്റെ മൊഴി പുറത്ത്
- 'ലൗ ജിഹാദിലൂടെ നഷ്ടമായത് നാനൂറോളം പെൺകുട്ടികളെ;' പി.സി ജോർജിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.