/indian-express-malayalam/media/media_files/2025/10/07/n-vasu-2025-10-07-08-20-01.jpg)
എൻ.വാസു
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു. സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ നൽകുന്ന സമയത്ത് താൻ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താൻ അധികാരത്തിലില്ലെന്നും എൻ.വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരും; ഉറപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ചെമ്പ് പാളിയിൽ വിശദീകരണം നൽകേണ്ടത് താനല്ല. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. തൂക്കത്തിൽ കുറവു വന്നത് ആരും ശ്രദ്ധയിൽപ്പെടുത്തിയില്ല. അന്ന് ആക്ഷേപമൊന്നും ഉണ്ടാകാത്തതിനാൽ അന്വേഷിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. എഡിജിപി എച്ച്.വെങ്കിടേഷിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസ് സമർപ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. 2019ൽ ദ്വാരപാലക ശില്‍പ്പപങ്ങൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ അവയിൽ ഉണ്ടായിരുന്നത് 1.5 കിലോ സ്വര്‍ണമായിരുന്നു. എന്നാൽ, പോറ്റി ശിൽപങ്ങൾ തിരിച്ചെത്തിച്ചപ്പോള്‍ 394 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്.
Read More: സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.