/indian-express-malayalam/media/media_files/uploads/2022/09/ED.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ മൂന്നു പ്രതികള്‍ക്ക് ഉപാധികളാടെ ജാമ്യം. ഏജൻ്റ് വില്‍സണ്‍ വർഗീസ്, മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത് വാര്യര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
വിജിലന്‍സിന്റെ കസ്റ്റഡി ആവശ്യം മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളുകയായിരുന്നു. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ ഇ.ഡി എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി കൈക്കുലി വാങ്ങിയെന്നാണ് ആരോപണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പേരിൽ നടത്തിയ വമ്പൻ പണം തട്ടിപ്പിൽ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ഒന്നാം പ്രതിയാക്കിയിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ഡയറക്ടറെ ഒന്നാം പ്രതിയാക്കിയത്.
കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയായ അനീഷ് ബാബുവിൽ നിന്ന് 2 കോടി കൈക്കുലി വാങ്ങിയെന്നാണ് ആരോപണം. കോവിഡ് കാലത്താണ് അനീഷ് ബാബു സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുന്നത്. അങ്ങനെ വ്യാപാരിക്കെതിരെ ഇ.ഡി കേസു വരുന്നു. ഇ.ഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കുമ്പോഴാണ് തമ്മനം സ്വദേശിയായ വിൽസൺ വ്യാപാരിയെ സമീപിക്കുന്നത്. രണ്ടു കോടി നൽകിയാൽ ഇ.ഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാലു തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം. രണ്ടു ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു.
വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ പണം കൈമാറുമ്പോൾ വിജിലൻസ് പ്രതികളെ പിടികൂടി. വിൽസനെ ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി കൊച്ചിയിൽ താമസമാക്കിയ രാജസ്ഥാൻ സ്വദേശി മുരളിക്കും ഇതിൽ പങ്കുണ്ടെന്നും അറിയുന്നത്. കൊല്ലത്തെ വ്യാപാരിക്കതിരെ ഇ.ഡി കേസുള്ള കാര്യം എങ്ങനെ ഇവർ അറിഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇ.ഡി ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്. മുമ്പും സമാനമായ തട്ടിപ്പ് പ്രതികൾ നടത്തിയെന്നാണ് കണ്ടെത്തൽ.
Read More
- മരണത്തിന് തലേദിവസവും മൂന്നുവയസുകാരി നേരിട്ടത് ക്രൂരപീഡനം; അബദ്ധം പറ്റിപോയെന്ന് പൊലീസിനോട് പ്രതി
- മൂന്നു വയസുകാരിയെ അമ്മ കൊന്ന കേസ്; കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു അറസ്റ്റിൽ
- മൂന്ന് വയസുകാരിയുടെ കൊലപാതകം ;അമ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
- മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: കുഞ്ഞിനെ കൊല്ലാൻ അമ്മ ആസൂത്രണം നടത്തിയിരുന്നെന്ന് സംശയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.