scorecardresearch

മുകേഷ് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ആനി രാജ

മുകേഷ് മാറി നിന്നില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റി നർത്തണമെന്നും ആനി രാജ ആവശ്യപ്പെട്ടു

മുകേഷ് മാറി നിന്നില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റി നർത്തണമെന്നും ആനി രാജ ആവശ്യപ്പെട്ടു

author-image
WebDesk
New Update
Annie Raja, Mukesh M

ചിത്രം: ഫേസ്ബുക്ക്

ഡൽഹി: ലൈംഗിക ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷ് സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് സ്ഥാനത്തു നിന്ന് മാറി നിന്നില്ലെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റി നർത്തണമെന്നും സമയബന്ധിത അന്വേഷണം നടത്തണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Advertisment

"ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർക്ക് എതിരെ ലൈംഗിക ആരോപണ ഉണ്ടായാൽ അവർ ആ സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. അതാണ് ചെയ്യേണ്ടത്. സ്ത്രീപക്ഷ നിലപാടുള്ള ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത രീതിയിൽ തന്റെ ഭാഗത്തു നിന്ന് ഇത്തരം പ്രവർത്തികൾ വന്നിട്ടുണ്ടെന്ന് സ്വയം ബോധ്യപ്പെട്ടുകൊണ്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുകേഷ് സ്വയം മാറി നിൽക്കേണ്ടതാണ്. 

മാറി നിൽക്കുന്നില്ലായെങ്കിൽ അദ്ദേഹത്തെ മാറ്റി നിർത്തിക്കൊണ്ട് ആ ആരോപണങ്ങളിൽ അന്വേഷണം നടത്തണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി നീതി ലഭ്യമാക്കുകയും വേണം," ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, താനുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മുകേഷ് പറഞ്ഞു. ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാൻ തയാറല്ലെന്നും ജീവിതം തകർക്കാൻ കെണി വയ്ക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും മുകേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisment

"2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആൽബവുമായി എന്റെ വീട്ടിൽ വന്ന അവർ മീനു കൂര്യൻ എന്ന് പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്ന് അവർ പറഞ്ഞപ്പോൾ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു.

പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവർ ലാപ്ടോപ് സന്ദേശം അയക്കുകയുണ്ടായി.ആ സമയത്തൊന്നും അവർ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. 2022ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി.

ഇത്തവണ അവർ മീനു മുനീർ എന്നാണ് പരിചയപ്പെടുത്തിയത്. തുടർന്നവർ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാൻ നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു.

പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവർ എനിക്ക് അയച്ച സന്ദേശങ്ങൾ സംബന്ധിച്ച് തെളിവുകളുടെ പിൻബലത്തിലാണ് ഞാൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാൻ കൂട്ടുനിൽക്കുന്ന ഒരാൾ അല്ല ഞാൻ. 

എന്നാൽ ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാർത്ഥ്യങ്ങൾ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും," ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മുകേഷ് പ്രതികരിച്ചു.

Read More

Mukesh Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: