/indian-express-malayalam/media/media_files/d9QtjQtRJfTUAwecREy4.jpg)
സുരേഷ് ഗോപി
തൃശൂർ: മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മുകേഷിനെതിരെയുള്ളത് ആരോപണം മാത്രമാണ്. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. ആരോപണത്തിന്റെ രൂപത്തിലാണ് പരാതികൾ നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി കേസ് എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
മാധ്യമങ്ങളെ കടുത്ത ഭാഷയിലാണ് സുരേഷ് ഗോപി വിമർശിച്ചത്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. നടന്മാർക്കെതിരായ ലൈംഗികാരോപണ വാർത്ത മാധ്യമങ്ങൾക്കുള്ള തീറ്റയാണ്. നിങ്ങൾ ഇതുവച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അമ്മ ഓഫിസിൽ വരുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, നടന്മാർക്കെതിരെ കൂടുതൽ ആരോപണം ഉയരുന്ന സാഹചര്യത്തിൽ അമ്മ സംഘടനയിൽ കടുത്ത ഭിന്നത. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണമെന്ന് ഒരു വിഭാഗം വനിതാ അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് വിവിരം. ലൈംഗിക ആരോപണം നേരിടുന്ന അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Read More
- ജൂനിയർ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് അമ്മയോട് മോശമായി പെരുമാറിയതായി ആരോപണം
- എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽനിന്ന് മുകേഷ് സ്വയം ഒഴിഞ്ഞേക്കും
- വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി, മോദിയുമായി ഇന്ന് കൂടിക്കാഴ്ച
- രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബംഗാളി നടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.