/indian-express-malayalam/media/media_files/NJX2MTLdYeErLCdzjwSg.jpg)
ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിൽ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. 2000 കോടിയോളം രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേരളം ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.
നേരത്തെ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയിരുന്നു. ദുരന്തബാധിതരെ നേരിട്ടു കണ്ട പ്രധാനമന്ത്രി, കൽപ്പറ്റയിൽ ചേർന്ന അവലോകന യോഗത്തിലും പങ്കെടുത്തിരുന്നു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പു നൽകിയ മോദി, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിൽ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ വാസയോഗ്യമല്ലാത്ത വിധമായിത്തീർന്നു. 416 പേരാണ് ദുരന്തത്തിൽ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
Read More
- രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബംഗാളി നടി
- 'അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക്'; താരസംഘടനയുടെ കൊച്ചി ഓഫീസിനു മുന്നിൽ റീത്തുവച്ച് പ്രതിഷേധം
- മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടതാണ്, അന്വേഷണം നടക്കട്ടെ: മന്ത്രി ബിന്ദു
- സംവിധായകന് വി.കെ പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്ത്
- കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ;തിരച്ചിൽ തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.