/indian-express-malayalam/media/media_files/2025/08/05/kodi-suni-2025-08-05-12-21-59.jpg)
ഫയൽ ഫൊട്ടോ
കണ്ണൂർ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കം മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ട് പ്രകാരം പരസ്യമദ്യപാനത്തിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
സംഭവത്തിൽ എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ സസ്പെൻഷനോടെ സംഭവം ഒതുക്കി തീർക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
Also Read: ഡോ.ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്
തലശേരിയിലെ ഹോട്ടലിനു മുന്നിൽ വച്ചായിരുന്നു കൊടി സുനിയും സംഘവും മദ്യപിച്ചത്. കോടതിയിൽനിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. തുടർന്ന് പൊലീസിനെ കാവൽനിർത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.
Also Read: ഹംപ് ബാക്ക് ഡോൾഫിനുകളുടെ പ്രണയരംഗം ചിത്രീകരിച്ച് ഗവേഷണ സംഘം; ഇന്ത്യയിൽ ആദ്യം
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടി ഉണ്ടാകുകയുമായിരുന്നു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
Read More: ബന്ധുക്കളിൽനിന്ന് ദുരനുഭവം നേരിടുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ്; ഹെൽപ് ബോക്സ് സ്ഥാപിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.