/indian-express-malayalam/media/media_files/2025/06/25/krishnakumar-diya-krishna-2025-06-25-16-12-22.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
Actor Krishna Kumar Case:തിരുവനന്തപുരം: ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും ആശ്വാസം. തട്ടിക്കൊണ്ടുപോയെന്ന ജീവനക്കാരുടെ പരാതിയിൽ വ്യക്തമായ തെളിവുകളില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൃഷ്ണകുമാറിന്റെയും ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം, സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ ജാമ്യാപേക്ഷയിലെ ഉത്തരവ് ബുധനാഴ്ചയിൽ നിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റി. പൊലീസ് റിപ്പോർട്ടിലെ ചില അവ്യക്തതകൾ പരിഗണിച്ചാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയും വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നത് എന്നാണ് വിവരം.
Also Read: മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
69ലക്ഷം രൂപ അപപരിച്ചെന്ന കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും പരാതിയിലായിരുന്നു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തത്. ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ ക്യൂ ആർ കോഡ് മാറ്റി 2024 ജൂലൈ മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിൽ നാലുപേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.
Also Read:ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മുണ്ടക്കൈയിൽ മലവെള്ളപാച്ചിൽ; പ്രദേശത്ത് ശക്തമായ മഴ
മൂന്നു വനിതാ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും മകൾക്കും എതിരായ കേസ്. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്ന ജീവനക്കാരുടെ പരാതിയിന്മേലാണ് കേസ്. എന്നാൽ പരാതി വ്യാജമാണെന്നും കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് കൃഷ്ണകുമാറിന്റെ ആരോപണം. ആരോപണം നിഷേധിച്ച് ജീവനക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു.
Also Read: വെടിനിർത്തൽ നിലവിൽ വന്നു; പശ്ചിമേഷ്യ ശാന്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us