scorecardresearch

തൃശൂരിൽ ബസ് മറിഞ്ഞ് അപകടം;10 പേർക്ക് പരിക്ക്

മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് തൃശ്ശൂർ, കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു

മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് തൃശ്ശൂർ, കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു

author-image
WebDesk
New Update
road accident palakkad

പ്രതീകാത്മക ചിത്രം

തൃശ്ശൂർ: തൃശ്ശൂരിൽ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. പുറ്റേക്കരയിൽ സ്വകാര്യ ബസ് മറിഞ്ഞ് 10 പേർക്കാണ് പരിക്കേറ്റത്. രണ്ട് പേർക്ക് തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Advertisment

Also Read:മന്ത്രി ശശീന്ദ്രന്റെ സഹോദരീപുത്രിയും ഭർത്താവും വീട്ടിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് തൃശ്ശൂർ, കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം നിലവിൽ തുടരുകയാണ്. തൃശൂർ, കുന്നംകുളം റോഡിൽ സർവീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്.

Also Read:മഴ തുടരും; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തൊട്ടുമുന്നിൽ പോയ കാർ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവർക്കും നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്നവർ പറഞ്ഞു. പോലീസും ഫയർഫോഴ്‌സും ചേർന്ന് ബസ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്. ഇതിനെ തുടർന്നാണ് പ്രദേശത്ത് വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.

Advertisment

Also Read:രാഹുലിന്റെ ഫോൺ വിവരങ്ങൾ അടക്കം ക്രൈം ബ്രാഞ്ച് പരിശോധിക്കും; അന്വേഷണത്തിൽ സൈബർ വിദഗ്ധരും

അതേസമയം, വ്യാഴാഴ്ച കാസർകോട് അതിർത്തിയിലുണ്ടായ ബസപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.കേരള-കർണാടകം അതിർത്തി പ്രദേശമായ തലപ്പാടിയിൽ വ്യാഴാഴ്ച ഉച്ചയോടെ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് ആദ്യം ഓട്ടോയിൽ ഇടിച്ചതിന് ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Read More: കൃഷ്ണകുമാറിനെതിരെയുള്ള പീഡന പരാതി ബോംബല്ല, മറുപടി നൽകും: രാജീവ് ചന്ദ്രശേഖർ

Bus Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: