/indian-express-malayalam/media/media_files/WwyhR48csRY2z50k84gZ.jpg)
ഫയൽ ഫൊട്ടോ
കണ്ണൂർ: ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായ ശേഷവും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വീണ്ടും മുടങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് സർവീസുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനവും, അബുദാബിയിലേക്ക് 9.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്.
വെള്ളിയാഴ്ച 75ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ശനിയാഴ്ചയും നിരവധി സർവീസുകൾ മുടങ്ങുമെനാണ് സാധ്യത. ഞായറാഴ്ചയോടെ പ്രവർത്തനം സാധാരണനിലയിലാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക യാത്രക്കാർക്ക് തിരികെ നൽകുമെന്നും, ആവശ്യമെങ്കിൽ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ബുക്കുചെയ്യാമെന്നും വിമാനക്കമ്പനി അറിയിച്ചു.
തൊഴിലാളി സമരത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 250ഓളം വിമാന സർവീസുകളാണ് ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത്. ജീവനക്കാരും മാനേജ്മെന്റും തമ്മിൽ, വ്യാഴാഴ്ച ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചര്‍ച്ച നടക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.
പിരച്ചിവിട്ട ജീവനക്കാരെ തിരികെയെടുക്കണമെന്നത് അടക്കമുള്ള യൂണിയന്റെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കുകയും സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ സമരം അവസാനിപ്പിച്ച ശേഷംവും പൂർവസ്ഥിതിയിലേക്ക് കമ്പനിക്ക് എത്താൻ സാധിക്കാത്തതാണ്, മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പോലും ദുരിതം വിതയ്ക്കുന്നത്.
Read More:
- കൊടകര കുഴൽപണക്കേസ് അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി
- വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ; ജീവനെടുത്തത് പ്രണയപ്പക
- കൊച്ചിയിൽ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
- എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ ഇന്നും മുടങ്ങി
- പരിഷ്ക്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കാൻ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us