/indian-express-malayalam/media/media_files/U2WR5ksbpIPt4VSJqXjD.jpg)
നിവിൻ പോളിക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഷംനാസിനെതിരെ കോടതി നടപടി .വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.സിനിമയുടെ അവകാശ തർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയെന്ന് കണ്ടെത്തിയാണ്. അന്വേഷണം.
Also Read:വ്യാജ ഒപ്പിട്ട് സിനിമയുടെ പേരു സ്വന്തമാക്കി; നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവിനെതിരെ കേസ്
ഷംനാസ് തെറ്റിദ്ധരിപ്പിക്കും വിധം വ്യാജ രേഖകൾ ഹാജരാക്കി എന്നും കോടതി കണ്ടെത്തി. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ പൂർണ്ണവകാശം തനിക്കാണെന്ന് പറഞ്ഞാണ് ഷംനാസ് കോടതിയെ സമീപിച്ചത്. സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവിൻ പോളിയുടെ പരാതിയിൽ ഷംനാസിനെതിരെ കേസ്. പാലാരിവട്ടം പൊലീസ്‌കേസെടുത്തിരുന്നു.
Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ് സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനം: പിണറായി വിജയൻ
സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ആക്ഷൻ ഹിറോ ബിജുവിന്റെ രണ്ടാം ഭാഗമായ ആക്ഷൻ ഹീറോ ബിജു-2 മായി ബന്ധപ്പെട്ട് 2023ൽ നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും തലയോലപ്പറമ്പ് സ്വദേശിയായ ഷംനാസും ഒപ്പിട്ട കരാർ പ്രകാരം സിനിമയുടെ അവകാശങ്ങളെല്ലാം നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഷംനാസ് ഇക്കാര്യം മറച്ചുവച്ച് ചിത്രത്തിൻറെ പേരിൻറെ അവകാശം ഫിലിം ചേംബറിൽ നിന്നും സ്വന്തമാക്കുകയായിരുന്നു.
Also Read:മഴയുടെ ശക്തി കുറയും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഇതിനായി നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കിയെന്നും ഇക്കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഷംനാസിനെതിരെ കേസെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. പാലാരിവട്ടം പൊലീസ് ആണ് ഷംനാസിനെതിരെ കേസെടുത്തത്.
Read More
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ധാരണ; നിലപാടില്‍ ഉറച്ച് കാന്തപുരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.