/indian-express-malayalam/media/media_files/uploads/2018/10/High-court.jpg)
ലൈൻമാനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
കൊച്ചി: കെഎസ്ഇബി ലൈന്‍മാനെ കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു.കൊല്ലം പളളിത്തോട്ടം സ്വദേശി യോഹന്നാന്റെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. യോഹന്നാന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.
2008 ഏപ്രില്‍ 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വൈദ്യുതി ചാര്‍ജ് അടക്കാത്തതിനെ തുടര്‍ന്ന് പ്രതിയുടെ സഹോദരിയുടെ വീട്ടിലെ കണക്ഷന്‍ വിഛേദിക്കാനെത്തിയ കെഎസ്ഇബി ലൈന്‍മാന്‍ കുര്യാക്കോസിനെ യോഹന്നാൻ കുത്തിയെന്നാണ് കേസ്. കണക്ഷൻ വിഛേദിക്കാനെത്തിയത് യോഹന്നാൻ ചോദ്യം ചെയ്യുകയായിരുന്നു. ഇതുപിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് കേസ് ഡയറിയിൽ പറയുന്നത്.
കുത്തേറ്റ കുര്യാക്കോസ് ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് കുര്യാക്കോസ് മരണപ്പെട്ടത്. കേസിലെ സാക്ഷിമൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്നും കുറ്റാരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അലക്സ്.എം.തൊമ്പ്ര ഹാജരായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.