scorecardresearch

Weight Loss Story: രണ്ടര വർഷം കൊണ്ട് 75 കിലോ കുറച്ചു, അമ്പരപ്പിച്ച് യുവാവിന്റെ മാറ്റം

Weight Loss Story: അമിതവണ്ണം ആരോഗ്യപ്രശ്നങ്ങളും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയതാണ് യുവാവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്

Weight Loss Story: അമിതവണ്ണം ആരോഗ്യപ്രശ്നങ്ങളും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയതാണ് യുവാവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്

author-image
Health Desk
New Update
Health

നമാൻ ചൗധരി

Weight Loss Story: ശരീര ഭാരം കുറച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് രാജസ്ഥാനിൽനിന്നുള്ള ഒരു യുവാവ്. 150 കിലോ ശരീര ഭാരം 75 കിലോ ആക്കി കുറച്ചാണ് യുവാവ് അമ്പരപ്പിച്ചത്. 2021 ൽ ശരീര ഭാരം 150 കിലോയിൽ എത്തിയപ്പോഴാണ് നമാൻ ചൗധരി എന്ന ചെറുപ്പക്കാരൻ ശരീര ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. അമിതവണ്ണം ആരോഗ്യപ്രശ്നങ്ങളും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയതാണ് യുവാവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.

Advertisment

ഇൻസ്റ്റഗ്രാം പേജിൽ തന്റെ ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയെക്കുറിച്ച് യുവാവ് വിശദീകരിച്ചിട്ടുണ്ട്. പതിവായി വ്യായാമം ചെയ്യാൻ തുടങ്ങിയെന്നും പ്രോട്ടീൻ സമ്പുഷ്ടമായ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് മാറിയെന്നും യുവാവ് പറയുന്നു. ഇതിലൂടെ രണ്ടര വർഷത്തിനുള്ളിൽ 75 കിലോ കുറയുകയും ആത്മവിശ്വാസം നേടുകയും ചെയ്തതായി യുവാവ് വ്യക്തമാക്കി.

ആരോഗ്യകരമായ രീതിയിലുള്ള ഭക്ഷണക്രമം പിന്തുടർന്നതാണ് ശരീര ഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചതെന്ന് യുവാവ് പറഞ്ഞു. പ്രഭാതഭക്ഷണത്തിന് മുട്ടയും പനീറും ഉൾപ്പെടുത്തി. ഉച്ചഭക്ഷണത്തിന് സോയയും ബ്രോക്കോളിയും ചപ്പാത്തിയും കഴിച്ചു. അത്താഴത്തിന് ചപ്പാത്തിയും ദാലും സലാഡും പനീറും കഴിച്ചു. പ്രതിദിന കലോറി 1300-1400 ൽ കൂടാതെയും പ്രോട്ടീൻ ഉപഭോഗം 120 ഗ്രാമിൽ കൂടാതെയും ശ്രദ്ധിച്ചതായി യുവാവ് അഭിപ്രായപ്പെട്ടു. 

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: