scorecardresearch

കൂടിയിടി തടയാൻ 'കവച'മൊരുക്കി റെയിൽവേ; സ്വന്തം സാങ്കേതികവിദ്യ

ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം എന്ന പേരില്‍ 2012 മുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വയമേവ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സംവിധാനമാണിത്

ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം എന്ന പേരില്‍ 2012 മുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വയമേവ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സംവിധാനമാണിത്

author-image
WebDesk
New Update
Indian Railways, Trains, Kavach

ഒരേ ട്രാക്കിലൂടെ നേര്‍ക്കുനേര്‍ കുതിക്കുന്ന രണ്ട് ലോക്കോ മോട്ടീവുകള്‍. ഒന്നില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മറ്റൊന്നില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. ത്രിപാഠി. വെള്ളിയാഴ്ച നടന്ന പരീക്ഷണത്തില്‍ ഇരു എന്‍ജിനുകളും കൂട്ടിയിടിക്കാതെ 200 മീറ്റര്‍ അകലെ നിന്നതോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിവിദ്യയുടെ വിജയമായി അത് മാറുകയായിരുന്നു.

Advertisment

കവച് എന്നാണ് ഈ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റത്തിന്റെ പേര്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ പ്രദര്‍ശിപ്പിച്ച പുതിയ സംവിധാനം ബജറ്റ് നിര്‍ദേശങ്ങള്‍ പ്രകാരം ഈ സാമ്പത്തികവര്‍ഷം 2,000 കിലോ മീറ്ററില്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ്.

എന്താണ് കവച്?

ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം (TCAS) എന്ന പേരില്‍ 2012 മുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വയമേവ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സംവിധാനമാണിത്. ഇത് കവച് അല്ലെങ്കില്‍ 'കവചം' എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.

ലളിതമായി പറഞ്ഞാല്‍, ട്രെയിനുകളുടെ ബ്രേക്ക് നിയന്ത്രിക്കാനും ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പ് നല്‍കാനും അള്‍ട്രാ ഹൈ റേഡിയോ ഫ്രീക്വന്‍സികള്‍ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തുന്ന, ലോക്കോമോട്ടീവുകളിലും സിഗ്‌നലിംഗ് സിസ്റ്റത്തിലും ട്രാക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഒരു കൂട്ടം ഇലക്ട്രോണിക് ഉപകരണങ്ങളും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉപകരണങ്ങളുമാണിത്. പ്രോഗ്രാം ചെയ്ത യുക്തിയെ അടിസ്ഥാനമാക്കിയാണു സംവിധാനത്തിന്റെ പ്രവര്‍ത്തനം.

Advertisment

ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കപ്പെടുന്നതിലൂടെ ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. കൂട്ടിയിടി പോലുള്ള സംഭവങ്ങളിലേക്കു നയിക്കുന്ന സിഗ്നല്‍ തെറ്റിക്കല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് റെയില്‍വേ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ കുറ്റമാണ്. സിഗ്‌നല്‍ പാസ്ഡ് അറ്റ് ഡേഞ്ചര്‍ (SPAD) എന്നാണ് ഇതിനെ വിളിക്കുന്നത്.

Also Read: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം; തീപ്പിടിത്തവും അപകടസാധ്യതകളും

ഉപകരണങ്ങള്‍ ലോക്കോമോട്ടീവിനു മുന്നിലുള്ള സിഗ്‌നലുകള്‍ തുടര്‍ച്ചയായി റിലേ ചെയ്യുന്നു. ഇത് ലോക്കോ പൈലറ്റുമാര്‍ക്ക് കുറഞ്ഞ ദൃശ്യപരതയില്‍, പ്രത്യേകിച്ച് കനത്ത മൂടല്‍മഞ്ഞില്‍ ഉപയോഗപ്രദമാക്കുന്നു.

ടിസിഎഎസ് അല്ലെങ്കില്‍ കവചില്‍ യൂറോപ്യന്‍ ട്രെയിന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് വാണിങ് സിസ്റ്റം, തദ്ദേശീയമായ കൂട്ടിയി തടയല്‍ ഉപകരണം എന്നിവ പോലെ നിലവിലുള്ളതും പരീക്ഷിച്ചതും പരീക്ഷിച്ചതുമായ സംവിധാനങ്ങളില്‍നിന്നുള്ള പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ ഹൈടെക് യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം ലെവല്‍-2 ന്റെ സവിശേഷതകളും ഇതിന്റെ ഭാഗമാകും. കവചിന്റെ നിലവിലെ രൂപം സേഫ്റ്റി ഇന്റഗ്രിറ്റി ലെവല്‍ 4 എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയും വിശ്വാസ്യതയും പാലിക്കുന്നു.

എന്താണ് പുതിയത്?

ലോകമെമ്പാടും പ്രചാരത്തിലുള്ള യൂറോപ്യന്‍ സംവിധാനങ്ങള്‍ക്കുള്ള വില കുറഞ്ഞ ബദലായി, കയറ്റുമതി ചെയ്യാവുന്ന സംവിധാനമായി കവചിനെ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ഇപ്പോള്‍ കവച് അള്‍ട്രാ ഹൈ ഫ്രീക്വന്‍സി ഉപയോഗിക്കുമ്പോള്‍, അത് 4ജി ലോംഗ് ടേം എവല്യൂഷന്‍ (എല്‍ടിഇ) സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുത്തുന്നതിനും ആഗോള വിപണികള്‍ക്കായി ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ആഗോളതലത്തില്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് സംവിധാനങ്ങളുമായി ചേരാന്‍ കഴിയുന്ന തരത്തില്‍ സംവിധാനം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ലഖ്നൗവിലെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനും (ആെര്‍ഡിഎസ്ഒ) സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്.

Also Read:എണ്ണ വിലയില്‍ മാത്രം ഒതുങ്ങില്ല; യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇങ്ങനെ

വികസനവും അനുബന്ധ ഉല്‍പ്പാദനവും കൂടുതല്‍ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പുറത്തിറങ്ങിക്കഴിഞ്ഞാല്‍, ഇത് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റമായേക്കാം. സംവിധാനം നടപ്പാക്കാന്‍ കിലോമീറ്ററിന് ഏകദേശം 30 ലക്ഷം മുതല്‍ 50 ലക്ഷം വരെ ചെലവ് വരും. ഇത് ആഗോളതലത്തില്‍ നിലവിലുള്ള സംവിധാനങ്ങളുടെ വിലയുടെ നാലിലൊന്നു മാത്രമാണ്.

അടുത്ത ഘട്ടത്തില്‍, കവച് സിസ്റ്റത്തിന് റൂട്ടിലെ താല്‍ക്കാലിക വേഗ നിയന്ത്രണങ്ങള്‍ അനുസരിച്ച് വീണ്ടും കാലിബ്രേറ്റ് ചെയ്യാന്‍ കഴിയും. ഇത് സംവിധാനത്തില്‍ ഇതുവരെയില്ല.

എത്ര ദൂരത്തില്‍ നടപ്പാക്കി?

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ നിലവിലുള്ള പദ്ധതികള്‍ ഇതുവരെ 1,098 കിലോമീറ്ററിലും 65 ലോക്കോമോട്ടീവുകളിലും കവച് വിന്യസിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ ഇടനാഴികളുടെ 3000 കിലോമീറ്ററില്‍ നടപ്പാക്കും. അവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ കൈവരിക്കാനായി ട്രാക്കുകളും സിസ്റ്റങ്ങളും നവീകരിക്കുകയാണ്.

250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ട്രയല്‍ സെക്ഷനു പുറമേ, നിലവില്‍ ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ 1200 കിലോമീറ്റര്‍, ബിദാര്‍-പര്‍ളി വൈനാത്ത്-പര്‍ഭാനി, മന്‍മാദ്-പര്‍ഭാനി-നന്ദേദ്, സെക്കന്തരാബാദ്-ഗഡ്വാള്‍-ധോനെ-ഗുണ്ടക്കല്‍ സെക്ഷനുകളിലും കവച് നടപ്പാക്കുന്നുണ്ട്.

കൂടാതെ, ഹൈ ഡെന്‍സിറ്റി നെറ്റ്വര്‍ക്ക് (എച്ച്ഡിഎന്‍), ഹൈലി യൂട്ടിലൈസ്ഡ് നെറ്റ്‌വര്‍ക്ക് (എച്ച്‌യുഎന്‍) എന്നിവയിലായി 34,000 കിലോമീറ്ററിലധികം വരുന്ന പദ്ധതികളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേയുടെ ശൃംഖലയിലുടനീളം യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (ഇടിസിഎസ്)-ലെവല്‍ 2 സംവിധാനം നടാപ്പാക്കാനുള്ള അഭിലാഷ പദ്ധതി പ്രപ്രധാനമന്ത്രി നരേന്ദ്ര മോദി നാല് വര്‍ഷം മുമ്പ് തള്ളിയിരുന്നു. ഭാവിയിലെ നവീകരണത്തിന് തദ്ദേശീയവും വിലകുറഞ്ഞതുമായ പരിഹാരങ്ങള്‍ തേടാന്‍ അദ്ദേഹം റെയില്‍വേയോട് ആവശ്യപ്പെടുകയായിരുന്നു.

Indian Railway Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: