/indian-express-malayalam/media/media_files/uploads/2021/03/Covid-vaccine-Explain.jpg)
അവയവമാറ്റത്തിനു വിധേയരായവരെ കോവിഡ്-19 വാക്‌സിനുകള്‍ എത്രത്തോളം സംരക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് ഒരു പുതിയ പഠനം ചോദ്യങ്ങളുയര്‍ത്തിയിരിക്കുക യാണ്. കൂടാതെ രോഗപ്രതിരോധ ശേഷി കുറയ്ക്കപ്പെട്ട ആളുകള്‍ കുത്തിവയ്പിനു ശേഷം എന്ത് മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
വൈറസിനെ തിരിച്ചറിയുന്നതിനായി വാക്‌സിനുകള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ആരുടെയെങ്കിലും രോഗപ്രതിരോധ കോശങ്ങള്‍ മികച്ച പ്രവര്‍ത്തന ക്രമത്തിലല്ലെങ്കില്‍ അത് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അവയവങ്ങളുടെ തിരസ്‌കരണം തടയാന്‍ അവയവ സ്വീകര്‍ത്താക്കള്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കാന്‍ ശക്തമായ മരുന്നുകള്‍ കഴിക്കുന്നു. ഇത് കൊറോണ വൈറസില്‍ നിന്നുള്ള അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പക്ഷേ വാക്‌സിന്‍ പഠനങ്ങളില്‍നിന്ന് അവരെ ഒഴിവാക്കി.
അവയവ സ്വീകര്‍ത്താക്കള്‍ക്കു കുത്തിവയ്പ് സുരക്ഷിതമാണെന്ന് തോന്നുന്നുവെന്നും ഏത് പരിരക്ഷയും മറ്റാരേക്കാളും മികച്ചതാണെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ അവര്‍ക്ക് എത്രത്തോളം സംരക്ഷണം ലഭിക്കും?
ഇതുകണ്ടെത്താനുള്ള ആദ്യ ശ്രമം ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സമീപ വര്‍ഷങ്ങളിലായി അവയവ മാറ്റത്തിനു വിധേയരായതും ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്‌സിനുകള്‍ ലഭിക്കുന്നതുമായ 436 പേരെ അവര്‍ ടെസ്റ്റ് ചെയ്തു. അവയവ സ്വീകര്‍ത്താക്കളില്‍ 17 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുശേഷം, കൊറോണ വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തുവെന്ന് പഠനത്തിനു നേതൃത്വം നല്‍കിയവരിലൊരാളായ ഹോപ്കിന്‍സ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ഡോറി സെഗെവ് പറഞ്ഞു.
Also Read: ചില രാജ്യങ്ങളിൽ ആസ്ട്രസെനക കോവിഡ് വാക്സിൻ വിതരണം നിർത്തിവയ്ക്കാൻ കാരണമെന്ത്?
അവയവ സ്വീകര്‍ത്താക്കളില്‍ രണ്ടാമത്തെ ഡോസിന് ശേഷം മികച്ച ഫലം ലഭിക്കുമെന്ന് സെഗെവ് അഭിപ്രായപ്പെട്ടു. അതും പരിശോധിക്കും. എന്നാല്‍ മുന്‍കാല പഠനങ്ങള്‍ കാണിക്കുന്നത് നന്നായി പ്രവര്‍ത്തിക്കുന്ന രോഗപ്രതിരോധ ശേഷിയുള്ള എല്ലാവരിലും ആന്റിബോഡി ഉല്‍പ്പാദനം ആരംഭിക്കാന്‍ ആദ്യ ഷോട്ട് മതിയെന്നാണ്.
അവയവമാറ്റത്തിനുശേഷം ആന്റി മെറ്റാബോളൈറ്റ് തരം ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്കു അത്തരം മരുന്ന് ആവശ്യമില്ലാത്തവരെ അപേക്ഷിച്ച് കോവിഡ് കുത്തിവയ്പിനോട് പ്രതികരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനസംഘം അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ കുത്തിവയ്പ് പൂര്‍ണമായി എടുക്കുന്നവര്‍ക്കു കൊറോണ വൈറസിനെതിരായ മാസ്‌ക്, അകലം പാലിക്കല്‍ എന്നീ പ്രതിരോധ നടപടികളില്‍ അല്‍പ്പം ആശ്വസിക്കാന്‍ കഴിയുമെങ്കിലും പൂര്‍ണമായി അല്ലെന്നു യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറഞ്ഞശേഷമാണ് ഈ കണ്ടെത്തലുകള്‍ പുറത്തുവന്നത്.
Also Read: എന്താണ് വാക്സിൻ പാസ്പോർട്ട്? സമീപ ഭാവിയിൽ അവ അനിവാര്യമായി വരുമോ?
''ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളില്‍നിന്ന്, അവയമാറ്റ രോഗികള്‍ വാക്‌സിനേഷന്‍ നല്‍കിയ ശേഷം സുരക്ഷിതരാണെന്ന് അനുമാനിക്കാന്‍ കഴിയില്ല,'' സെഗെവ് പറഞ്ഞു. അത് ഉറപ്പിക്കാനായി വാക്‌സിനേഷനു ശേഷമുള്ള രക്തപരിശോധന അവര്‍ക്ക് ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോട് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഉടന്‍ പ്രതികരിച്ചില്ല.
തിങ്കളാഴ്ചത്തെ റിപ്പോര്‍ട്ട് നിരാശാജനകമാണെങ്കിലും അതിശയിപ്പിക്കുന്നതല്ലെന്നു യേല്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ഇമ്യൂണോളജി വിഭാഗം മേധാവി ഡോ. ഡേവിഡ് മുള്ളിഗന്‍ പറഞ്ഞു.
അമേരിക്കന്‍ സൊസൈറ്റി ഓഫ് ട്രാന്‍സ്പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള ചില ട്രാന്‍സ്പ്ലാന്റ് ഗ്രൂപ്പുകള്‍ ഇതിനെക്കുറിച്ച് ഇതിനകം തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ഉപദേശത്തിനായി തങ്ങളുടെ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ സന്ദര്‍ശിക്കാന്‍ രോഗികളോട് യേല്‍സ് മുള്ളിഗന്‍ അഭ്യര്‍ത്ഥിച്ചു. ജീവന്‍ രക്ഷിക്കുന്നതിന് അവയവമാറ്റത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ എടുക്കാം. ഇതിനകം തന്നെ അവയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരില്‍ ചിലര്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കുന്നതിനുള്ള നല്ല പരീക്ഷാര്‍ഥികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ സംരക്ഷണത്തിനുള്ള മികച്ച അവസരത്തിനായി രണ്ട് വാക്‌സിന്‍ ഡോസുകളും ലഭിക്കുമെന്ന് ഉറപ്പാക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.