scorecardresearch

Unni Mukundan: സംസാരം ഇമോഷണലായിരുന്നു, അയാളെ തൊട്ടിട്ടില്ല; ടൊവിനോയുടെ പേരു വലിച്ചിഴച്ചെന്ന് ഉണ്ണി മുകുന്ദൻ

ടൊവിനോ അടുത്ത സുഹൃത്താണെന്നും ടൊവിനോയെക്കുറിച്ച് താൻ അങ്ങനെ പറയില്ലെന്നും അതിന്റെകാര്യം തനിക്കില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു

ടൊവിനോ അടുത്ത സുഹൃത്താണെന്നും ടൊവിനോയെക്കുറിച്ച് താൻ അങ്ങനെ പറയില്ലെന്നും അതിന്റെകാര്യം തനിക്കില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു

author-image
Entertainment Desk
New Update
Unni Mukundan, Press Meet

ചിത്രം: സ്ക്രീൻഗ്രാബ്

മുൻ മാനേജർ വിപിൻ കുമാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും നടൻ ടൊവിനോ തോമസിനെ കുറിച്ചോ അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Advertisment

ടൊവിനോ അടുത്ത സുഹൃത്താണെന്നും ടൊവിനോയെ കുറിച്ച് താൻ അങ്ങനെ പറയില്ലെന്നും അതിന്റെകാര്യം തനിക്കില്ലെന്നും ഉണ്ണി കൂട്ടിച്ചേർത്തു. മർദനം ഉണ്ടായെന്ന ആരോപണത്തിൽ, ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്ന് താൻ ആവർത്തിച്ചു പറയുകയാണെന്നും ഉണ്ണി പറഞ്ഞു. സംസാരം ഇമോഷണലായിരുന്നുവെന്നും എന്നാൽ അയാളെ തൊട്ടിട്ടില്ലെന്നും ഉണ്ണി പറഞ്ഞു.

Also Read: മാനേജരെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് മൂൻകൂർ ജാമ്യം

'വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ്‌ ഞാൻ വലിച്ചെറിഞ്ഞു. അത് സത്യമാണ്. അതിനു ശേഷം അയാൾ കുറച്ചുനേരം കരഞ്ഞു, ശേഷം മാപ്പു പറഞ്ഞു അവിടെനിന്ന് പോയി. ആ കൂട്ടത്തിൽ അവിടെയുണ്ടായിരുന്നു ഞങ്ങൾ രണ്ടുപേരെയും അറിയാവുന്ന ഒരാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്... വിപിനെതിരെ ഫെഫ്കയിൽ നിലവിൽ പരാതി ഉണ്ട്. ഒന്നിലധികം നടിമാർ സിനിമ സംഘടനകൾക്ക് വിപിനെതിരെ പരാതി നൽകിയിട്ടുണ്ട്,' ഉണ്ണി പറഞ്ഞു.

അതേസമയം, മാനേജരെ മര്‍ദിച്ചെന്ന കേസിൽ ശനിയാഴ്ച ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാം ലഭിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉണ്ണി മുകുന്ദനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. സ്റ്റേഷനിൽ ഹാജരായി നടന് ജാമ്യമെടുക്കാം.

Advertisment

Also Read'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ

മുൻ മാനേജരായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാറിന്റെ പരാതിയിലായിരുന്നു നടനെതിരെ പൊലീസ് കേസെടുത്തത്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണ് തനിക്കെതിരെ എന്നാണ് ഉണ്ണി മുകുന്ദൻ ജാമ്യ ഹർജിയിൽ ആരോപിച്ചത്. 

കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി ഉണ്ണി മുകുന്ദൻ മർദിച്ചെന്നായിരുന്നു വിപിൻ കുമാറിന്റെ പരാതി. 'മാർക്കോ'യ്ക്ക് ശേഷം ഉണ്ണി മുകുന്ദന് പുതിയ സിനിമകളൊന്നും കിട്ടിയിട്ടില്ലെന്നും 'ഗെറ്റ് സെറ്റ് ബേബി' പരാജയപ്പെട്ടെന്നും അതിന്റെ നിരാശയാണ് നടൻ കൂടെയുള്ളവരോട് തീർക്കുന്നതെന്നും വിപിൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ ആറു വർഷമായി ഉണ്ണി മുകുന്ദനൊപ്പം ജോലി ചെയ്യുന്നയാളാണെന്നും ടൊവിനോ തോമസ് നായകനായ 'നരിവേട്ട'യെ പ്രശംസിച്ചത് നടന് ഇഷ്ടപ്പെട്ടില്ലെന്നും വിപിൻ ആരോപിച്ചിരുന്നു.

Read More: രേണു സുധി  ബിഗ് ബോസ്സിലേക്കോ?

Unni Mukundan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: