scorecardresearch

ചലച്ചിത്രമേള നടത്താതിരിക്കരുത്; സർക്കാരിനോട് കിം കി ഡുക്ക്

മലയാളി സംവിധായകന്‍ ഡോ ബിജുവിനെ അല്‍മാട്ടി ചലച്ചിത്ര മേളയില്‍ വച്ച് കണ്ടപ്പോളാണ് ഐ എഫ് എഫ് കെ ഈ വര്‍ഷം നടക്കുന്നില്ല എന്ന വിവരം അദ്ദേഹം അറിഞ്ഞതും, മേള മുടക്കരുത് എന്നാവശ്യപ്പെട്ടു കേരള സര്‍ക്കാരിന് സ്വന്തം കൈപ്പടയില്‍ കൊറിയന്‍ ഭാഷയില്‍ ഒരു കത്തെഴുതാന്‍ തുനിഞ്ഞതും

മലയാളി സംവിധായകന്‍ ഡോ ബിജുവിനെ അല്‍മാട്ടി ചലച്ചിത്ര മേളയില്‍ വച്ച് കണ്ടപ്പോളാണ് ഐ എഫ് എഫ് കെ ഈ വര്‍ഷം നടക്കുന്നില്ല എന്ന വിവരം അദ്ദേഹം അറിഞ്ഞതും, മേള മുടക്കരുത് എന്നാവശ്യപ്പെട്ടു കേരള സര്‍ക്കാരിന് സ്വന്തം കൈപ്പടയില്‍ കൊറിയന്‍ ഭാഷയില്‍ ഒരു കത്തെഴുതാന്‍ തുനിഞ്ഞതും

author-image
WebDesk
New Update
South Korean filmmaker Kim Ki Duk writes to Government of Kerala, urges not to cancel iffk 2018

South Korean filmmaker Kim Ki Duk writes to Government of Kerala, urges not to cancel iffk 2018

കേരള രാജ്യാന്തര ചലച്ചിത്രോത്സവം നടത്താതിരിക്കരുത് എന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കി ഡുക്.  മലയാളി സംവിധായകന്‍ ഡോ ബിജുവിനെ അല്‍മാട്ടി ചലച്ചിത്ര മേളയില്‍ വച്ച് കണ്ടപ്പോളാണ് ഐ എഫ് എഫ് കെ ഈ വര്‍ഷം നടക്കുന്നില്ല എന്ന വിവരം അദ്ദേഹം അറിഞ്ഞതും, മേള മുടക്കരുത് എന്നാവശ്യപ്പെട്ടു കേരള സര്‍ക്കാരിന് സ്വന്തം കൈപ്പടയില്‍ കൊറിയന്‍ ഭാഷയില്‍ ഒരു കത്തെഴുതാന്‍ തുനിഞ്ഞതും.  പ്രളയ ദുരിതം നേരിടുന്ന കേരളത്തിന്‌ ഈ വര്‍ഷം ആഘോഷങ്ങള്‍ വേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് ഇരുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം റദ്ദു ചെയ്യാന്‍ തീരുമാനമായത്.

Advertisment

"കേരള ചലച്ചിത്ര മേള നടത്താതിരിക്കരുത്. കേരളത്തിലെ പ്രളയത്തിൽ പെട്ട ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖം ഉണ്ട്. മനസ്സ് കൊണ്ട് അവരോടൊപ്പം ഉണ്ടെ'ന്നും കിം വെളിപ്പെടുത്തി. അൽമാട്ടി ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ ചെന്ന ഡോ. ബിജുവിനോട് സംസാരിക്കുന്നതിനിടയിലാണ് കേരള ചലച്ചിത്രോത്സവത്തെക്കുറിച്ച് ഇരുവരും സംസാരിച്ചഹ്ടു. കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ 'ഹ്യൂമൻ, സ്‌പെയ്‌സ്, ടൈംമ് , ഹ്യൂമൻ' എന്ന ചിത്രം അൽമാട്ടി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു.

"കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾ നോക്കി കാണുന്ന ഒന്നാണെന്നും അത് നിർത്തിവെക്കരുത് എന്ന് സർക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. അതിജീവനത്തിൽ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ട്. അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത്," കിം കൂട്ടിചേർത്തു. ചലച്ചിത്രോത്സവം മാറ്റിവയ്ക്കരുത് എന്ന് എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയിൽ, കൊറിയൻ ഭാഷയിൽ എഴുതിയ കത്ത് ബിജുവിനെ ഏൽപ്പിക്കുകയായിരുന്നു. ഡോ. ബിജു തന്നെയാണ് ഫെയ്സ്‌ബുക്കിലൂടെ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

publive-image

കിം കി ഡുക്ക് എന്ന കൊറിയൻ ചലച്ചിത്ര പ്രവർത്തകനെ സംബന്ധിച്ച് ഐഎഫ്എഫ്കെ എന്നത് അത്രമേൽ പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ്. സ്വന്തം നാട്ടിൽ പോലും കിട്ടാത്തത്രയും അംഗീകാരങ്ങൾ നൽകി, മലയാളി ചേർത്തുപിടിക്കുന്ന സംവിധായകരിൽ ഒരാൾ കൂടിയാണ് കിം കി ഡുക്ക്.

Advertisment

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്രോത്സവം റദ്ദാക്കുന്നു എന്ന ഗവൺമെന്റ് ഉത്തരവ് വന്നപ്പോഴും ട്രോളന്മാർ ആഘോഷിച്ചത് കിം കി ഡുക്കും ഐഎഫ്എഫ്കെയും തമ്മിലുള്ള ബന്ധം തന്നെയാണ്. ആരെങ്കിലും കിം കി ഡുക്കിനെ വിവരമറിയിച്ചോ? തുടങ്ങിയ ട്രോളുകളും ഏറെ സജീവമായിരുന്നു.

publive-image

എന്നാല്‍ ഒരു ദുരന്തത്തെ അതിജീവിക്കാൻ എല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല, കലാപരമായ സാംസ്കാരികതയുടെ അവസാനം കൂടിയാണെന്ന ശക്തമായ അഭിപ്രായ പ്രകടനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകൻ ഡോ. ബിജു.

ലോക ചരിത്രം പരിശോധിച്ചാൽ എല്ലാത്തരം ദുരന്തങ്ങളെയും അതിജീവിക്കുന്നതിലും പുതുതായി കെട്ടിപ്പടുക്കുന്നതിലും കലയുടെ പങ്ക് എത്ര വലുതായിരുന്നു എന്ന് വ്യക്തമാകും, ഫെയ്സ്‌ബുക്കിലൂടെ ഡോ.ബിജു തന്റെ പ്രതികരണം രേഖപ്പെടുത്തി.

"കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ചലച്ചിത്ര മേള ഈ വർഷം നടത്തേണ്ടതില്ല എന്ന തീരുമാനം ഒരു പുരോഗമന സമൂഹ ചിന്തയ്ക്ക് നിരക്കുന്നതല്ല. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും മറവിൽ കലകളെയും കലാ സദസ്സുകളെയും, കലാപ്രവർത്തനങ്ങളെയും ഇല്ലാതാക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. അത് നമ്മൾ പിന്തുടരുന്നത് വലിയ സാംസ്കാരിക അപചയം തന്നെയാണ്. കേരളത്തിന്റെ അഭിമാനമായ ഈ കലാമേളയെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എങ്ങിനെ ഒരു ജനതയുടെ അതിജീവനത്തിന്റെ അടയാളപ്പെടുത്തൽ ആയി പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കും എന്ന സാധ്യത ആരായാതെ, ഇത് നിർത്തി ആ പണം ആശ്വാസ നിധിയിൽ ഇട്ടേക്കൂ എന്ന ലളിതവൽക്കരണത്തിലേക്ക് പോകുന്നത് ശരിയല്ല. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്തിയ ശേഷം മേള നടത്താൻ എന്തെങ്കിലും ബദൽ മാർഗ്ഗങ്ങൾ ഉണ്ടോ എന്ന അന്വേഷണം നടത്താതെ മേള ഉപേക്ഷിക്കുന്നത് ഒട്ടും ആശാവഹമായ ഒരു സമീപനം അല്ല. കലയെ മനുഷ്യന്റെ ഇച്ഛാശക്തി വർദ്ധിപ്പിക്കാനും അതിജീവനത്തിന് പ്രേരിപ്പിക്കാനും പറ്റുന്ന തരത്തിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്," ഡോ.ബിജു പറയുന്നു.

Read More: ചലച്ചിത്രോത്സവം ഒഴിവാക്കുകയല്ല, അതിജീവനത്തിന്റെ പതാകയായി ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്: ഡോ. ബിജു

publive-image

കേരളത്തിന്റെ മാത്രമല്ല, ഏഷ്യയിലെ തന്നെ മുന്‍നിര ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായ ഐഎഫ്എഫ്കെ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച തീരുമാനത്തിന്  അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.  ഡിസംബര്‍ ഏഴു മുതല്‍ പതിനാലു വരെ തിരുവനന്തപുരത്ത് നടക്കാനിരുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇരുപത്തിമൂന്നാം പതിപ്പാണ്‌ സര്‍ക്കാര്‍ തീരുമാന പ്രകാരം റദ്ദ് ചെയ്യാന്‍ പോകുന്നത്.  ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സര്‍ക്കാര്‍ ഉത്തരവിനെ  അംഗീകരിക്കുന്നു എന്ന് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു.

Read More: സര്‍ക്കാര്‍ നിലപാടിനൊപ്പം അക്കാദമി എന്ന് ബീനാ പോള്‍

Cinema Iffk Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: