scorecardresearch

Perumani OTT: കാത്തിരിപ്പിനൊടുവിൽ പെരുമാനി ഒടിടിയിൽ എത്തി; ചിത്രം എവിടെ കാണാം?

Perumani OTT Release: സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഏറെക്കാലത്തിനു ശേഷമാണ് ഒടിടിയിലെത്തിയിരിക്കുന്നത്

Perumani OTT Release: സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഏറെക്കാലത്തിനു ശേഷമാണ് ഒടിടിയിലെത്തിയിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Perumani OTT

Perumani OTT Release

Perumani OTT Release Date, Platform: 'അപ്പൻ' എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്ത ചിത്രമായിരുന്നു കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ 'പെരുമാനി.' സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഏറെക്കാലത്തിനു ശേഷം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്.

Advertisment

പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെറൈറ്റി ഗെറ്റപ്പിലായിരുന്നു സണ്ണി വെയ്നും വിനയ് ഫോർട്ടുമെല്ലാം ചിത്രത്തിലെത്തിയത്. തിയേറ്ററുകളിൽ കാര്യമായ വിജയം നേടാനായില്ലെങ്കിലും മികച്ച അഭിപ്രായമായിരുന്നു ചിത്രം നേടിയത്. പെരുമാനിയുടെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു പലരും.

Also Read: ധീരൻ നാളെ മുതൽ ഒടിടിയിലേക്ക്; എവിടെ കാണാം?

ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നവരു ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാണം. മനേഷ് മാധവനാണ് ഛായഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഗോപി സുന്ദർ, എഡിറ്റിങ് ജോയൽ കവി.

Also Read: 'അറിയാല്ലോ, തിരയുടെ സംവിധായകനാ...'; ഞെട്ടിച്ച് വിനീത് ശ്രീനിവാസന്റെ 'കരം'; ട്രെയിലർ എത്തി

Advertisment

Perumani OTT: പെരുമാനി ഒടിടി

സൈന പ്ലേയിലൂടെയാണ് പെരുമാനി ഒടിടിയിൽ എത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Read More: മഞ്ഞൾപ്രസാദവും പാടി രാധിക സുരേഷ്; ആ ശബ്ദത്തിനിപ്പോഴും എന്തൊരു ചെറുപ്പമെന്ന് ആരാധകർ

OTT Sunny Wayne

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: