scorecardresearch

New OTT Release: അനുപമയുടെ ആ ഹൊറർ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്, എവിടെ കാണാം?

Kishkindhapuri OTT Release Date & Platform: പേടിപ്പെടുത്തുന്ന അന്തരീക്ഷമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു റേഡിയോ സ്റ്റേഷന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഹൊറർ-ത്രില്ലർ ചിത്രം കിഷ്കിന്ധാപുരി ഒടിടിയിലേക്ക്

Kishkindhapuri OTT Release Date & Platform: പേടിപ്പെടുത്തുന്ന അന്തരീക്ഷമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു റേഡിയോ സ്റ്റേഷന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഹൊറർ-ത്രില്ലർ ചിത്രം കിഷ്കിന്ധാപുരി ഒടിടിയിലേക്ക്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kishkindhapuri OTT Release Date

Kishkindhapuri OTT Release Date

Kishkindhapuri OTT Release Date & Platform: കൗശിക് പേഗല്ലപതി സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായി ശ്രീനിവാസ്, അനുപമ പരമേശ്വരൻ, മകരന്ദ് ദേശ്പാണ്ഡെ, തനിക്കെല്ല ഭരണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ-ത്രില്ലർ ചിത്രം കിഷ്കിന്ധാപുരി  ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും. തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ലഭ്യമാവും.

Advertisment

Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

പേടിപ്പെടുത്തുന്ന അന്തരീക്ഷമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു റേഡിയോ സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു ഗോസ്റ്റ് ടൂറിനായി എത്തുന്ന സന്ദർശകരുടെ സംഘം അശ്രദ്ധമായി ഒരു പ്രേതത്തെ ഉണർത്തുന്നതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. വെറും കൗതുകമായി ആരംഭിക്കുന്ന ഈ യാത്ര പിന്നീട് ഭീകരമായ ഒരവസ്ഥയിലേക്ക് വഴിമാറുന്നു. ആ കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ അവർ കുടുങ്ങിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

Also Read: ജെല്ലിക്കെട്ട് കാണാൻ പോയ അർജുൻ ചേട്ടൻ കൊണ്ടുവന്നതാണ് ഇവനെ: സൗഭാഗ്യ

Advertisment

Also Read: New OTT Release: ലെസ്ബിയൻ പ്രണയകഥ പറയുന്ന ആ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

ഷൈൻ സ്ക്രീൻസ് ബാനറിൽ സാഹു ഗാരപതിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: സുധിയുടെ ചിത്രത്തിനു മുന്നിൽ തൊഴുത് പ്രാർത്ഥിച്ച് രേണു ബഹ്റിനിലേക്ക്; വീഡിയോ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: