/indian-express-malayalam/media/media_files/uploads/2019/08/TAMIL-ROCKERS.jpg)
Block Tamilrockers and similar websites, Delhi High Court directs ISPs: തമിഴ് റോക്കേഴ്സ് ഉൾപ്പെടെയുള്ള പൈറസി വെബ്സൈറ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങി ഹൈക്കോടതി. പൈറസി ലോകത്തെ അതികായന്മാരായ തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ വെബ്സൈറ്റുകളുടെ എല്ലാ URL കളിലേക്കും IP വിലാസങ്ങളിലേക്കുമുള്ള പ്രവേശനം തടയാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് നരൂലയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിർമ്മാണകമ്പനികളുടെ പകർപ്പവകാശം ലംഘിക്കുന്ന വെബ്‌സൈറ്റുകളുടെ ഡൊമെയ്ൻ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കാനും പൈറസി സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഇന്റർനെറ്റ്- ടെലികോം സേവന ദാതാക്കൾക്ക് അറിയിപ്പ് നൽകാനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനും വിവര സാങ്കേതിക മന്ത്രാലയത്തിനും കോടതി നിർദേശം നൽകി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിനോദ കമ്പനിയായ വാർണർ ബ്രോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന 'തമിഴ് റോക്കേഴ്സ്' ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി
Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.