/indian-express-malayalam/media/media_files/uploads/2019/05/Modi-3.jpg)
Lok Sabha election results: ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തനായി നരേന്ദ്ര മോദിയും എന്‍ഡിഎയും വീണ്ടും അധികാരത്തിലേക്ക്. അക്ഷരാര്‍ത്ഥത്തില്‍ മോദി തരംഗം അലയടിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ 343 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കി. ബിജെപിക്ക് മാത്രം 300 സീറ്റാണ് നേടാന്‍ സാധിച്ചത്.
ഇതോടെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കി. 1984ല്‍ കേവല ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുള്ള ആദ്യ ഒറ്റക്കക്ഷിയും ബിജെപി തന്നെ. ഉത്തര്‍പ്രദേശിലേയും ബംഗാളിലേയും പ്രതിപക്ഷ പാര്‍ട്ടികളുടെ സംഖ്യത്തേയും മറികടന്നാണ് ബിജെപി അധികാരത്തിലെത്തുന്നത്.
Read More: Lok Sabha Election 2019 Results Live: ഇന്ത്യയുടെ വിജയം, ജനാധിപത്യത്തിന്റെ വിജയം: മോദി
രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്. 17 കോടിയിൽ നിന്നും 22 കോടിയായാണ് ബിജെപിയുടെ വോട്ട് വർധിച്ചത്.
രാഹുല്‍ ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ തന്നെ പരാജയപ്പെടുത്തിയാണ് ബിജെപി രണ്ടാം വരവ് ആഘോഷിക്കുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത് തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേരില്‍ നിന്നും കാവല്‍ക്കാരന്‍ (ചൗക്കിദാര്‍) എന്ന ഭാഗം എടുത്തുകളയുകയായിരുന്നു.
പേരില്‍ നിന്നും കാവല്‍ക്കാരന്‍ എടുത്തു മാറ്റിയാലും തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായി ചൗക്കിദാര്‍ നിലനില്‍ക്കുമെന്ന് മോദി പറയുന്നു. കാവല്‍ക്കാരന്‍ എന്ന ആശയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകേണ്ട സമയമായിരിക്കുകയാണെന്നും മോദി പറഞ്ഞു. തന്നെ പോലെ മറ്റ് നേതാക്കളും ബിജെപി പ്രവര്‍ത്തകരും പേരില്‍ നിന്നും കാവല്‍ക്കാരന്‍ എന്നത് എടുത്ത് മാറ്റണമെന്നും മോദി പറഞ്ഞു.
Now, the time has come to take the Chowkidar Spirit to the next level.
Keep this spirit alive at every moment and continue working for India’s progress.
The word ‘Chowkidar’ goes from my Twitter name but it remains an integral part of me. Urging you all to do the same too!— Narendra Modi (@narendramodi) May 23, 2019
'കാവല്‍ക്കാരന്‍ എന്ന ആശയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാന്‍ സമയമായിരിക്കുന്നു. ആശയത്തെ കെടാതെ നിലനിര്‍ത്തൂ, ഇന്ത്യയുടെ മേന്മയ്ക്കായി എന്നും പ്രവര്‍ത്തിക്കൂ'' മോദി ട്വീറ്റ് ചെയ്തു. തന്റെ ക്യാമ്പയിനിലൂടെ രാജ്യത്ത് കുറഞ്ഞത് ഒരു കോടി ആളുകളെങ്കിലും കാവല്‍ക്കാരായി മാറിയിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം.
രാജ്യത്ത് 543 ലോക്‌സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.